ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ പലസ്തീനികളെ പിന്തുണയ്ക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ തന്റെ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായി റിപ്പോർട്ട്. മിഡിൽ ഈസ്റ്റിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് ആയുധങ്ങൾ വിൽക്കുന്നത് പരിഗണിക്കാമെന്ന് കിം ജോങ് ഉൻ പറഞ്ഞതായി ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജൻസി ആരോപിച്ചു.
ആണവ പരീക്ഷണങ്ങളുടെ പേരിൽ യുഎൻ ഉപരോധം നേരിടുന്ന ഉത്തര കൊറിയ മുമ്പ് ആന്റി ടാങ്ക് റോക്കറ്റ് ലോഞ്ചറുകൾ ഹമാസിന് വിറ്റിരുന്നുവെന്ന് ദക്ഷിണ കൊറിയൻ നിയമനിർമ്മാതാക്കൾ ആരോപിക്കുന്നു. ഗാസയിലെ യുദ്ധത്തിനിടയിൽ കൂടുതൽ ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ ഉത്തരകൊറിയ ശ്രമിച്ചേക്കുമെന്നും വിവരങ്ങളുണ്ട്.
ഒക്ടോബർ 7 ന് ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയ സമയം ഉത്തരകൊറിയൻ ആയുധങ്ങൾ ഉപയോഗിച്ചതായി സംശയം ഉയർന്നിരുന്നു. ഹമാസ് പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നുമാണ് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചത്.
Discussion about this post