എറണാകുളം : ജനപ്രതിനിധികളും, മാധ്യമ പ്രവർത്തകരും ഉൾപ്പെടെ ഉള്ള നേതാക്കൾക്കെതിരെ കേരളത്തിലെ ഇടതു സർക്കാർ കേസ്സ് എടുക്കുന്നത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണെന്ന് BJP ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. ഹമാസിനെ എതിർത്താൽ കേരളത്തിലെ ആഭ്യന്തര വകുപ്പ് കേസ് എടുക്കുകയാണെന്നും ജോർജ് കുര്യൻ വ്യക്തമാക്കി. എറണാകുളത്ത് ലീഗൽ സെൽ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ വരുത്തിയ നിയമ മാറ്റങ്ങൾ കാലാനുസ്യതമായിരുന്നു.
അവയെല്ലാം ഭരണഘടനാപരമായിരുന്നുവെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
ലീഗൽ സെൽ മേഖലാ സമ്മേളനത്തിൽ അഡ്വ. ദയാ സിന്ധു ശ്രീഹരി അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. മനോജ്കുമാർ മുഖ്യ പ്രസംഗം നടത്തി.
ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, ന്യൂനപക്ഷ മോർച്ച വൈസ് പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു, BJP സംസ്ഥാന കമ്മിററിയംഗം അഡ്വ. KV സാബു, ലീഗൽ സെൽ സംസ്ഥാന കൺവീനർ അഡ്വ. P കൃഷ്ണദാസ്, ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. S ബിജു എന്നിവർ സംസാരിച്ചു.
അഡ്വ. സിനു ജി നാഥ് സ്വാഗതവും അഡ്വ. സന്തോഷ് AR കൃതജ്ഞതയും പറഞ്ഞു.
Discussion about this post