തിരുവനന്തപുരം : പലസ്തീന് പിന്തുണയുമായി സംസ്ഥാനമാകെ കൂടുതൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ സിപിഎം ഉദ്ദേശിക്കുന്നതായി പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി 11ന് കോഴിക്കോട് വച്ച് നടത്തുന്നതാണ്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ളവർക്ക് റാലിയിൽ പങ്കെടുക്കാം എന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
ആര്യാടൻ ഷൗക്കത്തിനെപ്പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാർ ഉണ്ട്. അവർക്കും റാലിയിൽ പങ്കെടുക്കാം എന്ന് ഗോവിന്ദൻ അറിയിച്ചു. വിശാലമായ അർത്ഥത്തിലാണ് റാലി വിഭാവനം ചെയ്യുന്നത്. ഇസ്ലാമിലേക്ക് റാലിയിൽ പങ്കെടുക്കാത്തതിന് സാങ്കേതിക കാരണമെന്നാമാണ് പറയുന്നത്. എന്നാൽ ആ കാരണം കോൺഗ്രസിന്റെ വിലക്ക് ഉള്ളതുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
“ശശി തരൂരിന്റെ പ്രസംഗം വഴിതെറ്റി പോയതല്ല, അതാണ് കോൺഗ്രസ് നിലപാട്. കോൺഗ്രസിന്റെത് അഴകുഴമ്പൻ നിലപാടാണ്. അതിനാൽ തന്നെ സിപിഎം ഏക സിവിൽ കോഡ് വിഷയത്തിലും കോൺഗ്രസിനെ സഹകരിച്ചിരുന്നില്ല. ഹിന്ദുത്വം എതിരായി ചിന്തിക്കുന്നവരെ എല്ലാം സിവിൽ കോഡ് രക്ഷാത്തിന് സിപിഎം വിളിച്ചിരുന്നു. സിപിഎമ്മിന് അവസരവാദ നിലപാടുകൾ ഇല്ല” എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
Discussion about this post