അയോധ്യ: അയോധ്യയുടെ വികസനവുമായി ബന്ധപ്പെട്ട 14 പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സരയൂ നദിയുടെ തീരത്തുള്ള രാംകഥാ മണ്ഡപത്തിൽ നടന്ന മന്ത്രിസഭ യോഗത്തിന് ശേഷമാണ് തീരുമാനം.
“ഇന്ന് ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം കൂടി ചേർത്തിരിക്കുന്നു. യുപി സർക്കാരിന്റെ മുഴുവൻ മന്ത്രിസഭയും അയോധ്യധാമിൽ എത്തിയിരുന്നു. യുപിയുടെ വികസനവുമായി ബന്ധപ്പെട്ട് ഇന്ന് ഒരു സുപ്രധാന യോഗം നടന്നു. 30,500 കോടിയിലധികം രൂപയുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 178 പദ്ധതികൾ ഇതിനകം അയോധ്യയിൽ നടക്കുന്നുണ്ടെന്ന് അറിയാം”- മുഖ്യമന്ത്രി പറഞ്ഞു.
ജലഗതാഗതം വർധിപ്പിക്കുന്നതിനും ജല ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഉത്തർപ്രദേശിൽ ഒരു ഉൾനാടൻ ജലപാത അതോറിറ്റി സ്ഥാപിക്കുക എന്നതായിരുന്നു യോഗത്തിലെ ആദ്യ നിർദ്ദേശം. ഈ നിർദേശം മന്ത്രിസഭ അംഗീഗരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇതിനോടൊപ്പം, അയോധ്യ തീർഥ വികാസ് പരിഷത്തും മാ പടേശശ്രീ ധാം തീർഥ വികാസ് പരിഷത്തും സ്ഥാപിക്കാനും അംഗീകാരം നൽകി. സംസ്ഥാനത്ത് ഡ്രോണുകൾ പറത്തുന്നതിനുള്ള ചട്ടങ്ങൾക്കും അംഗീകാരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. യോഗത്തിന് മുന്നോടിയായി ആദിത്യനാഥ് തന്റെ കാബിനറ്റ് മന്ത്രിമാർക്കൊപ്പം ഹനുമാൻ ഗർഹിയിലും രാമക്ഷേത്രത്തിലും ദർശനം നടത്തി.
2019-ൽ രാമജന്മഭൂമി കേസിൽ സുപ്രീം കോടതി വിധി പറഞ്ഞത് നവംബർ 9-നാണ്. അതിനാൽ, ഈ ദിവസം വളരെ പ്രാധാന്യമുള്ളതാണ്. അയോധ്യയിലെ കൂടിക്കാഴ്ച ചരിത്രപരമാണെന്നും ഈ ദിവസം ചരിത്രത്തിൽ എഴുതപ്പെടുമെന്നും കേന്ദ്രമന്ത്രി നന്ദഗോപാൽ നന്ദി പറഞ്ഞു. “ചരിത്ര നിമിഷം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല, ഈ ദിവസം ചരിത്രപരമാണ്, ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും”- അദ്ദേഹം പറഞ്ഞു.
Discussion about this post