കോഴിക്കോട് : കോഴിക്കോട് നടത്തുന്ന ഹമാസ് അനുകൂല റാലിക്ക് നേരെ മാവോയിസ്റ്റുകളുടെ ബോംബ് ഭീഷണി. കോഴിക്കോട് ജില്ലാ കളക്ടർ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത് ലഭിച്ചത്. മാവോയിസ്റ്റുകളെ അന്യായമായി ലക്ഷ്യമിടുന്നതും കള്ളക്കേസുകൾ ചുമത്തുന്നതും സർക്കാർ അവസാനിപ്പിച്ചില്ലെങ്കിൽ, കൊച്ചിയിൽ നടന്ന യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ സംഭവിച്ചത് ജില്ലയിലെ “വ്യാജ സഖാക്കളുടെ ഹമാസ് റാലി” യിൽ പ്രതീക്ഷിക്കാമെന്നാണ് മാവോയിസ്റ്റുകൾ കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.
ബുധനാഴ്ച വൈകിട്ടാണ് കോഴിക്കോട് ജില്ലാ കളക്ടറുടെ ഓഫീസിൽ മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത് ലഭിച്ചത്.
കോഴിക്കോട് ജില്ലയുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിദേശ ഭീകരർക്കുവേണ്ടിയാണ് സർക്കാർ റാലികൾ നടത്തുന്നതെന്ന് മാവോയിസ്റ്റുകൾ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഭീഷണിക്കത്ത് പോലീസിന് കൈമാറിയതായി കളക്ടറുടെ ഓഫീസ് വ്യക്തമാക്കി.
നടക്കാവ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ ഭീഷണിക്കത്ത് ലഭിച്ചതിനെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും മാവോയിസ്റ്റുകൾക്കെതിരെ ഐപിസി പ്രകാരവും കേരള പോലീസ് ആക്‌ട് പ്രകാരവും കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. കേരളത്തിലെ കണ്ണൂർ, വയനാട് ജില്ലകളിലെ മാവോയിസ്റ്റുകളും കേരള പോലീസിന്റെ പ്രത്യേക സംഘവും തമ്മിൽ അടുത്തിടെ നടന്ന സായുധ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് കത്ത്. കേരളാ പോലീസിന്റെ പ്രത്യേക തണ്ടർബോൾട്ട് സ്ക്വാഡ് കണ്ണൂർ ജില്ലയിൽ ഈ ആഴ്ച രണ്ടുതവണ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടത്തിയിരുന്നു.
Discussion about this post