ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം. വൈകുന്നേരം 6.36ന് ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ ലഡാക്കിലും ഭൂചലനം ഉണ്ടായിരുന്നു. ഭൂചലനം റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയിരുന്നു. കാർഗിലിൽ നിന്നും 314 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
അന്നേ ദിവസം തന്നെ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ ശക്തമായ ഭൂചലനമുണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലും അറബിക്കടലിന്റെ തീരങ്ങളിലും തുടർച്ചയായ ഭൂചലനങ്ങൾ ഉണ്ടാകുന്നത് ആശങ്കയുണർത്തുന്നുണ്ട്. എന്നാൽ ഭൂചലനങ്ങളിൽ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്താത്തതും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കാത്തതും ആശ്വാസകരമാണ്.
Discussion about this post