ചണ്ഡീഗഡ്: പഞ്ചാബിൽ ശോഭയാത്രയിൽ പങ്കെടുക്കുകയായിരുന്ന സ്ത്രീകൾക്ക് നേരെ ഇസ്ലാമിക വിശ്വാസികളായ കുട്ടികൾ ടോയിലറ്റ് ക്ലീനർ ഒഴിച്ചു. പട്യാലയിൽ ആയിരുന്നു സംഭവം. ഖാട്ടു ശ്യാം ജന്മോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശോഭയാത്രയ്ക്കിടെയാണ് സ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം ആയിരുന്നു ശോഭയാത്ര. സദാർ ബസാർ മേഖലയിൽ കൂടി പോകുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. ശോഭയാത്ര കടന്നുവരുന്നതിനിടെ വീടുകളിൽ നിന്നും കുട്ടികൾ ടോയ്‌ലറ്റ് ക്ലീനറുകൾ ഇവരുടെ ശരീരത്തിലേക്ക് ഒഴിയ്ക്കുകയായിരുന്നു. നാലോളം കുപ്പി ടോയ്‌ലറ്റ് ക്ലീനറുകളാണ് ശരീരത്തിലേക്ക് ഒഴിച്ചത്. ഇത് തട്ടി പലരുടെ ചർമ്മത്തിന് പൊള്ളലുണ്ടായി. പലർക്കും ചൊറിച്ചിൽ ഉൾപ്പെടെ അനുഭവപ്പെട്ടു. ഇതോടെ ശോഭയാത്ര മതിയാക്കി ഇവർ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു.
സംഭവത്തിൽ സ്ത്രീകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. പരാതിയിൽ നഭ പോലീസാണ് കേസ് എടുത്തത്. സംഭവത്തിന്റെ വിശദാംശങ്ങൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. വർഗ്ഗീയ സംഘർഷം ലക്ഷ്യമിട്ട് ചില മതതീവ്രവാദികൾ നടത്തിയ ആസൂത്രണമാണ് ഇതെന്നാണ് ഹിന്ദു വിശ്വാസികൾ സംശയിക്കുന്നത്.
അടുത്തിടെ ഹരിയാനയിലെ നൂഹിൽ പൂജയിൽ പങ്കെടുക്കാൻ പോയ സ്ത്രീകൾക്ക് നേരെ മദ്രസ വിദ്യാർത്ഥികൾ കല്ലെറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബിൽ സമാന രീതിയിലുള്ള മറ്റൊരു സംഭവം ഉണ്ടാകുന്നത്.
Discussion about this post