ഛണ്ഡീഗഡ്: പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ കൂടുതൽ പോലീസുകാർക്കെതിരെ നടപടി. ആറ് പേരെ കൂടി സസ്‌പെൻഡ് ചെയ്തു. ഇതോടെ സംഭവത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി.
സംഭവത്തിൽ അന്വേഷണത്തിനായി രൂപീകരിച്ച സമിതി മുൻപാകെ പഞ്ചാബ് പോലീസ് മേധാവി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ സമിതി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിരമിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്ര അദ്ധ്യക്ഷയായ സമിതിയെ ആണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്.
ഡിഎസ്പിമാരായ പാർസൺ സിംഗ്, ജഗദീഷ് കുമാർ, ഇൻസ്‌പെക്ടർമാരായ ജിതേന്ദർ സിംഗ്, ബൽവീന്ദർ സിംഗ്, സബ് ഇൻസ്‌പെക്ടർ ജശ്വന്ത് സിംഗ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രമേഷ് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഡിജിപി സമർപ്പിച്ച അന്വേഷണത്തിൽ ഇവരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ ബത്തിന്ദ എസ്എസ്പിയെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്.
Discussion about this post