ഹസാരിബാഗ്: പാകിസ്ഥാനും ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ രണ്ട് പ്രധാന അതിർത്തികൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർണ്ണമായും സുരക്ഷിതമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബിഎസ്‌എഫ്) 59-ാമത് റൈസിംഗ് ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരേഡിൽ നിന്ന് സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ ഇന്ത്യ-പാകിസ്ഥാൻ, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തികളുടെ 560 കിലോമീറ്ററോളം വരുന്ന വിടവുകൾ വേലി കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറൻ, കിഴക്ക് ഭാഗത്തുള്ള ഈ രണ്ട് അതിർത്തികളിലെ എല്ലാ വിടവുകളും യഥാക്രമം നികത്തിയിട്ടുണ്ട് ഏകദേശം 60 കിലോമീറ്റർ മാത്രമാണ് ബാക്കിയുള്ളത്. അതിൽ തന്നെ പ്രവർത്തികൾ മുന്നോട്ട് പോയ്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ നമ്മുടെ അതിർത്തികൾ പൂർണ്ണമായും സുരക്ഷിതമായി അടക്കപ്പെടും, അമിത് ഷാ കൂട്ടിച്ചേർത്തു.
ഈ രണ്ട് അതിർത്തികൾ അതായത് ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയുടെ 2,290 കിലോമീറ്ററും ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയുടെ 4,096 കിലോമീറ്ററും, നദി, പർവതങ്ങൾ, ചതുപ്പ് പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ്. അതുകൊണ്ടു തന്നെ ഇവിടെ വേലി സ്ഥാപിക്കുന്നത് വളരെബുദ്ധിമുട്ടേറിയ പ്രവൃത്തി ആയിരിന്നു, സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടിയായിരുന്നു അതിർത്തി രക്ഷാ സേന ഇവിടെ കാര്യങ്ങൾ നിയന്ത്രിച്ചു കൊണ്ടിരുന്നത്
ബിജെപി സർക്കാർ രാജ്യത്ത് അധികാരമേറ്റപ്പോഴെല്ലാം, അത് മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ സർക്കാർ മുതൽ മോദി സർക്കാർ വരെ അതിർത്തി സുരക്ഷയ്ക്കാണ് മുൻഗണന നൽകിയതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
.
Discussion about this post