തിരുവനന്തപുരം: ഓയൂർ തട്ടിക്കൊണ്ട് പോകൽ കേസിൽ അറസ്റ്റിലായ പ്രതികളെ തിരിച്ചറിഞ്ഞ് കുട്ടികൾ. അബിഗേലിനെയും സഹോദരനെയും ക്യാമ്പിൽ എത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. മൂന്ന് പേരെയും കുട്ടികൾ തിരച്ചറിഞ്ഞിട്ടുണ്ട്. അബിഗേലിനെ തട്ടിക്കൊണ്ട് പോകുമ്പോൾ അറസ്റ്റിലായ മൂന്ന് പേരും വാഹനത്തിൽ ഉണ്ടായിരുന്നതായി സഹോദരൻ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
കൊല്ലം ചാത്തന്നൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായത്. ലോൺ ആപ്പിൽ നിന്നും വായ്പയെടുത്ത പത്മകുമാറിന് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിരുന്നത്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയായിരുന്നു. പത്മകുമാർ കുട്ടിയെ തട്ടിക്കൊണ്ട് പോയത്. പണം ചോദിച്ച് പെൺകുട്ടിയുടെ അമ്മയെ വിളിച്ചത് അനിത ആയിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
തിരിച്ചറിയൽ പരേഡിന് ശേഷം മൂന്ന് പേരെയും പൂയപ്പള്ളി സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. മുഖം മറച്ചായിരുന്നു ഇവരെ എത്തിച്ചത്. സ്റ്റേഷനിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കിയേക്കും.
Discussion about this post