കാസര്‍ഗോഡ്: ട്രെയിനില്‍ യുവതിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ കേസിൽ പള്ളി വികാരി അറസ്റ്റില്‍. മംഗളൂരു ബണ്ട്വാള്‍ സ്വദേശി ജെജിസിനാണ് അറസ്റ്റിലായത്. കാസര്‍കോട് റെയില്‍വേ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ ആയിരുന്നു സംഭവം. ട്രെയിന്‍ യാത്രയ്ക്കിടെ നീലേശ്വരത്ത് വച്ചായിരുന്നു ജെജിസ് യാത്രക്കാരിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയത്. യാത്രയില്‍ യുവതിക്കൊപ്പം മറ്റൊരു കമ്പാര്‍ട്ട്മെന്റില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു.
സംഭവം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച വികാരിയെ തടഞ്ഞു വക്കുകയായിരുന്നു. പിന്നീട്, യുവതിയുടെ പരാതിയില്‍ ട്രെയിനില്‍ നിന്ന് റെയിൽവേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ആദ്യം കണ്ണൂര്‍ റെയില്‍വേ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതിയെ പിന്നീട് കാസര്‍ഗോഡ് റെയില്‍വേ പോലീസിന് കൈമാറിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post