ന്യൂഡൽഹി: കെനിയൻ പ്രസിഡന്റ് വില്യം സമോയി റുട്ടോയുമായി നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷം കെനിയയുടെ കാർഷിക മേഖലയുടെ നവീകരണത്തിനായി 250 മില്യൺ ഡോളർ നൽകാനുള്ള ഇന്ത്യയുടെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തത്തിലുള്ള ബന്ധം വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റുട്ടോ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച ഇന്ത്യയിലെത്തിയത്.
വിദേശനയത്തിൽ, ഇന്ത്യ എല്ലായ്പ്പോഴും ആഫ്രിക്കയ്ക്ക് ഉയർന്ന മുൻഗണന നൽകി വന്നിട്ടുണ്ട് , കഴിഞ്ഞ ഒരു ദശകത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡവുമായുള്ള ബന്ധം ഒരു ദൗത്യമെന്ന രീതിയിൽ വിപുലീകരിച്ചു ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി തന്റെ മാധ്യമ പ്രസ്താവനയിൽ പറഞ്ഞു.
“പ്രസിഡന്റ് റൂട്ടോയുടെ ഇന്ത്യാ സന്ദർശനം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, ആഫ്രിക്കയുമായുള്ള നമ്മുടെ ഇടപഴകലിന് പുതിയ ആക്കം നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരതയാണ് മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയെന്ന് ഇരു രാജ്യങ്ങളും വിശേഷിപ്പിച്ചു , ഭീകരവിരുദ്ധ സഹകരണം വർദ്ധിപ്പിക്കാൻ ഇരുപക്ഷവും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യ-കെനിയ സാമ്പത്തിക സഹകരണത്തിന്റെ മുഴുവൻ സാധ്യതകളും സാക്ഷാത്കരിക്കുന്നതിനുള്ള പുതിയ അവസരങ്ങൾ ഇരുപക്ഷവും പര്യവേക്ഷണം ചെയ്യുന്നത് തുടരുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി
Discussion about this post