തിരുവനന്തപുരം : ഗവർണർ സർവകലാശാലകളെ ആർഎസ്എസ് വൽക്കരിക്കുകയാണെന്ന് ആരോപണം ഉയർത്തുകയാണ് എസ്എഫ്ഐ. പന്തളം എൻഎസ്എസ് കോളേജിലെ ഭാരവാഹികളുടെ പേര് എങ്ങനെ ഗവർണറുടെ ടേബിളിൽ എത്തിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വിമർശനമുന്നയിച്ചു. കെ സുരേന്ദ്രൻ നൽകുന്ന ലിസ്റ്റാണ് ഗവർണർ സർവകലാശാലകളിലെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നതെന്നും പി എം ആർഷോ അഭിപ്രായപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് നാളെ പഠിപ്പുമുടക്ക് സമരം നടത്താൻ ഒരുങ്ങുകയാണ് എസ്എഫ്ഐ.
എസ്എഫ്ഐയുടെ ഈ ആരോപണങ്ങൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് എബിവിപി. പന്തളം എൻഎസ്എസ് കോളേജ് എബിവിപി യൂണിറ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് എബിവിപി മറുപടി നൽകിയത്.
എബിവിപി എൻഎസ്എസ് കോളേജ് പന്തളം പങ്കുവെച്ച ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം വായിക്കാം,
അതെന്താ പന്തളം എൻഎസ്എസിലെ വിദ്യാർത്ഥികൾ കേരള യൂണിവേഴ്സിറ്റിയിൽ അല്ലേ..
പന്തളം കോളേജിലെ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തിട്ടുണ്ടെകിൽ അവർ അതിന് അർഹതപെട്ടവരായത് കൊണ്ടാണ്.തിരഞ്ഞെടുത്ത 2 പേരും കലയിലും സാഹിത്യത്തിലും കഴിവ് തെളിയിച്ചവരാണ്.
അർഹതയുള്ളവർ നോമിനേറ്റ് ചെയ്യപ്പെടുക തന്നെ ചെയ്യും.
പരീക്ഷ എഴുതാതെ പാസ്സായ സംസ്ഥാന സെക്രട്ടറി …. യു.ജി പാസ്സാവാതെ പിജിക്ക് അഡ്മിഷൻ നേടിയ ഏരിയ സെക്രട്ടറി …. സംസ്ഥാന സെക്രട്ടറിയുടെ തോളിൽ ചെരിഞ്ഞ് കിടന്ന് വ്യാജ Experience certificate ഉണ്ടാക്കുന്ന യൂണിറ്റ് ഭാരവാഹി … ലോക കള്ളൻമാരുടെ സംഘടനയാണ് , ഗവർണ്ണറേയും , എ ബി വി പി യേയും വിമർശിക്കാൻ വരുന്നത് ….
പാവപ്പെട്ട വിദ്യാർത്ഥികൾ കഷ്ടപ്പെട്ട് പഠിച്ച് ഒന്നാം റാങ്ക് വാങ്ങുംമ്പോൾ , എസ്എഫ്ഐയുടെ കൊടും ക്രിമിനലുകളായ ശിവരജ്ജിത്തിനേ പോലെ യുളവർക്ക് ചോദ്യപേപ്പർ ചോർത്തി നൽകുന്നതല്ലേ നിന്റെയൊക്കെ രാഷ്ട്രീയം??
Discussion about this post