ന്യൂഡൽഹി: തന്നെ മോദിജി, ബഹുമാനപ്പെട്ട മോദിജി എന്നീ രീതിയിൽ വിളിക്കരുതെന്ന് ബിജെപി എംപിമാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാനത്ത് നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പാർലമെന്റംഗങ്ങളെ അഭിസംബോധന സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പേരിന് മുൻപോ ശേഷമോ ഇതുപോലുള്ള വിശേഷണങ്ങൾ ചേർക്കുന്നത് പൊതുജനങ്ങളും താനും തമ്മിൽ തമ്മിൽ അകലം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
താൻ പാർട്ടിയുടെ ഒരു സാധാരണ പ്രവർത്തകൻ മാത്രമാണ്. ജനങ്ങൾ അവരുടെ കുടുംബത്തിന്റെ ഭാഗമായാണ് തന്നെ കണക്കാക്കുന്നത്. തന്നെ അവരിലൊരാളായി കരുതണമെന്നും അദ്ദേഹം എംപിമാരോട് അഭ്യർത്ഥിച്ചു.
‘ഞാൻ പാർട്ടിയുടെ ഒരു സാധാരണ പ്രവർത്തകനാണ്, ഞാൻ അവരുടെ കുടുംബത്തിന്റെ ഭാഗമാണെന്നാണ് ആളുകൾ കരുതുന്നത്. അവർ എന്നെ അവരിലൊരാളായി കാണുന്നു. ശ്രീ അല്ലെങ്കിൽ ആദരണീയ പോലുള്ള വിശേഷണങ്ങൾ എന്റെ പേരിനോടെപ്പം ചേർക്കാതിരിക്കൂ’- അദ്ദേഹം ബിജെപി എംപിമാരോട് പറഞ്ഞു.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിജയത്തിന് കാരണമായത് ടീം സ്പിരിറ്റാണ്. സർക്കാർ പദ്ധതികളുടേയും പരിപാടികളുടേയും സന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ ലക്ഷ്യമിട്ടുള്ള വരാനിരിക്കുന്ന വിക്ഷിത് ഭാരത് യാത്രയിൽ പങ്കെടുക്കണമെന്നും അദ്ദേഹം എംപിമാരോട് അഭ്യർത്ഥിച്ചു.
Discussion about this post