ന്യൂഡൽഹി : ലൈംഗിക പ്രേരണകൾ ഉണ്ടാകുമ്പോൾ പെൺകുട്ടികളാണ് നിയന്ത്രിക്കേണ്ടത് എന്ന കൊൽക്കത്ത ഹൈക്കോടതിയുടെ പരാമർശം സമീപ ദിവസങ്ങളിൽ ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.
ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട കൊൽക്കത്ത ഹൈക്കോടതി വിധിയുടെ ഭാഗമായുള്ള ഈ നിരീക്ഷണങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ജഡ്ജിമാരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം കൗമാരക്കാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണ് കൊൽക്കത്ത കോടതിയുടെ പരാമർശമെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഒക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാരിനും കേസിലെ മറ്റ് കക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.
കൊൽക്കത്ത ഹൈക്കോടതി വാദം കേട്ടിരുന്ന ഒരു പോക്സോ കേസിലാണ് ഈ വിവാദമായ പരാമർശം കോടതിയിൽ നിന്നും ഉണ്ടായത്. കൗമാരക്കാർ എതിർലിംഗത്തിലുള്ളവരുടെ കൂട്ടുകെട്ട് തേടുന്നത് സ്വാഭാവികമാണെന്നും എന്നാൽ അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സാധാരണമല്ലെന്നും ഇരുന്നു പോക്സോ കേസിൽ ഹൈക്കോടതി നിരീക്ഷണം നടത്തിയത്. വെറും രണ്ടു മിനിറ്റ് സമയത്തെ സുഖത്തിനു വേണ്ടി അന്തസ്സും ആത്മാഭിമാനവും ഇല്ലാതാക്കരുത് എന്നും ലൈംഗിക പ്രേരണകൾ ഉണ്ടാകുന്നത് പെൺകുട്ടികളാണ് നിയന്ത്രിക്കേണ്ടത് എന്നും കൊൽക്കത്ത ഹൈക്കോടതി അന്നത്തെ വിധിയിൽ പ്രസ്താവിച്ചിരുന്നു.
2023 ഒക്ടോബർ 18-ന് കൊൽക്കത്ത ഹൈക്കോടതി നടത്തിയ ഈ വിവാദ പരാമർശങ്ങളെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നിർദേശപ്രകാരമാണ് നടപടി തുടങ്ങിയത്. വിഷയം പിന്നീട് ബെഞ്ചിലേക്ക് മാറ്റി. ഈ
കേസിൽ തിരക്ക് ആവശ്യമായ സഹായങ്ങൾ നൽകാനായി മുതിർന്ന അഭിഭാഷക മാധവി ദിവാനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post