മലപ്പുറം: സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച 45കാരൻ അറസ്റ്റിൽ. വളാഞ്ചേരി ആതവനാട് സ്വദേശി കോല്‍ക്കാട്ടില്‍ വീട്ടില്‍ സജീഷ് (45) ആണ് ആണ് പിടിയിലായത്. പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരിയിലേക്കുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. തിരക്കേറിയ ബസിനുള്ളിൽ പ്രതി പെൺകുട്ടിയുടെ പുറകിൽ നിന്നും കടന്ന് പിടിച്ച് ശല്യം ചെയ്യുകയായിരുന്നു. പെരിന്തല്‍മണ്ണ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബസ് പുത്തനങ്ങാടി എത്തിയപ്പോഴായിരുന്നു സംഭവം. ആരോ മോശമായി പെരുമാറിയത് തിരിഞ്ഞറിഞ്ഞതോടെ പെൺകുട്ടി ബഹളം വക്കുകയായിരുന്നു. തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും പ്രതിയെ തടഞ്ഞു വച്ച് പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.
വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെരിന്തല്‍മണ്ണ ഇൻസ്പെക്ടര്‍ പ്രേംജിത്തിന്, എസ്‌ഐ മാരായ ഷിജോ സി തങ്കച്ചൻ, ജലീല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിന്ധു, സിപിഒമാരായ ധനീഷ്, അയ്യൂബ്, സത്താര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discussion about this post