കണ്ണൂർ: അയ്യൻകുന്നിൽ സർക്കാർ ആശുപത്രികളിൽ നിന്നും ചികിത്സ വൈകിയതിനെ തുടർന്ന് വനവാസി യുവാവ് മരിച്ചു. കുട്ടുകപ്പാറ സ്വദേശി രാജേഷ് ആണ് മരിച്ചത്. മഞ്ഞപ്പിത്തബാധിതനായിരുന്നു.
രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് യുവാവ് ചികിത്സ തേടിയത്. ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആയിരുന്നു യുവാവ് എത്തിയത്. ഇവിടെ രക്തപരിശോന ഫലമുൾപ്പെടെ വൈകി. പരിശോധനാ ഫലം വൈകിയതിനാൽ മണിക്കൂറുകളോളം അവിടെ തുടരേണ്ടിവന്നതായി ബന്ധുക്കൾ പറയുന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് ഇവിടെ നിന്നും പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇവിടെ നിന്നും മതിയായ ചികിത്സ ലഭിച്ചില്ല. ഇതോടെ രോഗം വീണ്ടും മൂർച്ഛിച്ചു. ഇതേ തുടർന്നാണ് മരിച്ചത് എന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു.
അതേസമയം ചികിത്സ വൈകിയെന്ന ബന്ധുക്കളുടെ ആരോപണം ആശുപത്രി തള്ളി. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post