ചെന്നൈ : നടി തൃഷയ്ക്കെതിരായി മാനനഷ്ട കേസ് നൽകിയ മൻസൂർ അലി ഖാനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഈ വിഷയത്തിൽ തൃഷയാണ് കേസ് നൽകേണ്ടതെന്ന് ഹൈക്കോടതിയെ അഭിപ്രായപ്പെട്ടു. പൊതുസ്ഥലങ്ങളിൽ എങ്ങനെ പെരുമാറണമെന്ന് മൻസൂർ അലി ഖാൻ പഠിക്കണം എന്നും മദ്രാസ് ഹൈക്കോടതി വിമർശിച്ചു.
ലിയോ സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെ സിനിമയിൽ തനിക്ക് നടി തൃഷയെ ബലാത്സംഗം ചെയ്യാൻ കഴിയുന്ന സീനുകൾ ഒന്നും ഉണ്ടായില്ല എന്നതിൽ വിഷമം ഉണ്ടെന്നുള്ള മൻസൂർ അലിഖാന്റെ പരാമർശം വലിയ വിവാദങ്ങൾ ആയിരുന്നു സൃഷ്ടിച്ചിരുന്നത്. തമിഴ് താരസംഘടനയിൽ നിന്നും അടക്കം വലിയ എതിർപ്പ് ഈ വിഷയത്തിൽ മൻസൂർ അലി ഖാന് നേരെ ഉണ്ടായിരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് തൃഷ എക്സ് അക്കൗണ്ടിലൂടെ തന്നെ അപമാനിച്ചുവെന്ന് കാണിച്ചാണ് മൻസൂർ അലി ഖാൻ മദ്രാസ് ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നത്. ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും മൻസൂർ അലി ഖാൻ കേസ് നൽകിയിരുന്നു. കേസ് ഈ മാസം 22 ലേക്ക് മാറ്റിവെച്ചതായി ഹൈക്കോടതി അറിയിച്ചു.
Discussion about this post