ന്യൂഡൽഹി:ഇന്ത്യൻ വംശജനും അമേരിക്കൻ- കനേഡിയൻ പൗരനായ ഗുർപത്വന്ത് സിംഗ് പന്നൂനിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന അമേരിക്കൻ ആരോപണങ്ങൾക്കിടെ, സിഖ് വിഘടനവാദികളുടെ രഹസ്യവിവരങ്ങൾ ഇന്ത്യക്ക് കൈമാറണം എന്ന് അഭ്യർത്ഥിച്ച് ഭാരതം
ഇന്ത്യയിലെ ഫെഡറൽ തീവ്രവാദ വിരുദ്ധ ഏജൻസിയായ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
യുഎസ് മണ്ണിൽ നിന്ന് ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന സിഖ് വിഘടനവാദികളുടെ വിഷയം “ഇരു രാജ്യങ്ങളിലെയും ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം കൂടുതൽ വിശദമായി ചർച്ച ചെയ്തു. ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
വടക്കേ അമേരിക്കയിലെ സിഖ് വിഘടനവാദി നേതാക്കൾക്കെതിരായ കൊലപാതക ഗൂഢാലോചനകളിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് അമേരിക്കയും കാനഡയും ആരോപിച്ചതോടെ ദശാബ്ദങ്ങൾക്കുമുമ്പ് തകർത്ത ഉത്തരേന്ത്യയിലെ സിഖ് മാതൃരാജ്യത്തിനായുള്ള മുന്നേറ്റം ആഗോളതലത്തിൽ വീണ്ടും ശ്രദ്ധയാകർഷിച്ചിരുന്നു.
എന്നാൽ ഇത്തരം ഗൂഢാലോചനകളിൽ ഒന്നും ഇന്ത്യക്ക് പങ്കില്ലെന്ന് ഭാരതം ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു
ഇത്തരം ഗൂഢാലോചനകൾ സർക്കാർ നയമല്ലെന്നും വിദേശത്ത് സിഖ് വിഘടനവാദികളെ ഭാരതം വേട്ടയാടുന്നില്ലെന്നും പറയുമ്പോൾ തന്നെ, വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും സിഖ് വിഘടനവാദികൾ ഇന്ത്യയുടെ വിഭജനത്തിനായി പണം സ്വരൂപിക്കുകയും ആളുകളെ പരിശീലിപ്പിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നത് ന്യൂഡൽഹിയെ സംബന്ധിച്ചിടത്തോളം ആശങ്കയുണ്ടാക്കുന്നുവെന്ന് ഇന്ത്യൻ സുരക്ഷാ, വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്
റേയും ഇന്ത്യൻ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ച്ചകൾ നടന്നുവരികയാണെന്നും വിശദാംശങ്ങൾ പങ്കിടാൻ തനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും യുഎസ് എംബസി വക്താവ് പറഞ്ഞു.
Discussion about this post