ന്യൂഡൽഹി: രാജ്യസഭയിലെ മോശം പെരുമാറ്റത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയനെ ശീതകാല സമ്മേളനത്തിന്റെ ഇനിയുളള സെക്ഷനുകളിൽ നിന്നും സസ്പെൻഡ് ചെയ്തു. സഭയിലേക്ക് ഇറങ്ങി തുടർച്ചയായി മുദ്രാവാക്യം വിളിച്ചുകൊണ്ട് സഭാ നടപടികൾക്ക് തടസം സൃഷ്ടിച്ചതിനാലാണ് നടപടിയെന്ന് സസ്‌പെൻഷനുള്ള പ്രമേയം അംഗീകരിച്ചുകൊണ്ട് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ പറഞ്ഞ..
കഴിഞ്ഞ ദിവസമുണ്ടായ സുരക്ഷാ വീഴ്ച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ടിഎംസി എംപി മറ്റ് അംഗങ്ങൾക്കൊപ്പം മുദ്രവാക്യം വിളിച്ചു തുടങ്ങിയത്. പുറത്തു പോകാൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം സഭയിൽ തന്നെ തുടരുകയായിരുന്നു.
ഇന്നലെയുണ്ടായ സുരക്ഷാ വീഴ്ചയിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ലോക്‌സഭാ സെക്രട്ടേറിയറ്റ് സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ, പ്രതിപക്ഷ അംഗങ്ങൾ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് സഭയിൽ നിന്നിറങ്ങിയും മുദ്രാവാക്യം തുടരുകയായിരുന്നു.
Discussion about this post