മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയാണ് ജിൻഡാൽ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയർപേഴ്സൺ സാവിത്രി ജിൻഡാൽ. നിലവിൽ ഇന്ത്യയിലെ അഞ്ചാമത്തെ ഏറ്റവും സമ്പന്നയായ വ്യക്തി എന്ന പദവി അവർക്കാണ്. എന്നാൽ തനിക്ക് മുന്നിലുള്ള പല വമ്പന്മാരെയും മലർത്തിയടിച്ചു കൊണ്ട് കഴിഞ്ഞ വര്ഷം ഏറ്റവുമധികം സമ്പത്ത് വർദ്ധിപ്പിച്ച വ്യക്തിയായിരിക്കുകയാണ് സാവിത്രി ജിൻഡാൽ
9.6 ബില്യൺ ഡോളറാണ് അവർ കഴിഞ്ഞ ഒരു വർഷം മാത്രം കൊണ്ട് വർധിപ്പിച്ചത്. ഏതാണ്ട് ആയിരം കോടിക്കടുത്ത് വരുന്ന തുക
ഇതോടുകൂടി അവരുടെ മൊത്തം വ്യക്തിഗത ആസ്തി 25 ബില്യൺ ഡോളർ ആവുകയും തൊട്ടടുത്തുള്ള വിപ്രോ ഉടമ അസീം പ്രേംജിയുടെ 24 ബില്യൺ എന്നത് മറികടക്കുകയും ചെയ്തു.
ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനി തന്റെ ആസ്തിയിൽ വർദ്ധിപ്പിച്ചത് 5 ബില്യൺ ഡോളർ ആണ് എന്നറിയുമ്പോഴാണ് സാവിത്രി ജിൻഡാലിന്റെ നേട്ടത്തിന്റെ പ്രസക്തി നമുക്ക് മനസിലാകുന്നത്
ആരാണ് സാവിത്രി ജിൻഡാൽ?
ഹരിയാനയിൽ നിന്നുള്ള വ്യവസായിയും ബിസിനെസ്സ്കാരനുമായ ഒപി ജിൻഡാൽ സ്ഥാപിച്ച ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്സണാണ് അവർ. ജെ എസ് ഡബ്ള്യു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ & പവർ, ജെ എസ് ഡബ്ള്യു എനർജി , ജെ എസ് ഡബ്ള്യു സ്റ്റൈൻലെസ്സ് , ജെ എസ് ഡബ്ള്യു ഹോൾഡിങ്‌സ് തുടങ്ങിയ ലിസ്‌റ്റഡ് കമ്പനികൾ ഈ ഗ്രൂപ്പിന്റെ ഉള്ളിൽ വരുന്നു.
സ്വത്ത് വർധിപ്പിച്ച ഇന്ത്യക്കാരിൽ എച്ച്‌സിഎല്ലിന്റെ ശിവ് നാടാർ രണ്ടാം സ്ഥാനത്താണ്, കഴിഞ്ഞ കലണ്ടർ വർഷത്തിൽ ഏകദേശം 8 ബില്യൺ ഡോളർ അദ്ദേഹം തന്റെ സ്വത്തിനോട് കൂട്ടിച്ചേർത്തു, ഡിഎൽഎഫിന്റെ കെ പി സിംഗ് 7 ബില്യൺ ഡോളർ കൂട്ടിച്ചേർത്തപ്പോൾ ; കുമാർ മംഗലം ബിർളയും ഷാപൂർ മിസ്ത്രിയും 6.3 ബില്യൺ ഡോളർ വീതം സമ്പാദിച്ചു.
ഇതിൽ , ഗൗതം അദാനി മാത്രമാണ് ആസ്തി വിപരീത ദിശയിലേക്ക് പോയ ഇന്ത്യക്കാരൻ. തന്റെ മൊത്തം സ്വത്തിൽ 35.4 ബില്യൺ ഡോളർ കുറഞ്ഞ് 85.1 ബില്യൺ ഡോളറിലെത്തി. എന്നിരുന്നാലും, അംബാനിക്ക് പിന്നിൽ രണ്ടാമത്തെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി അദാനി തുടരുന്നു. പല ശത കോടീശ്വരന്മാരുടെയും ആകെ വ്യക്തിഗത സ്വത്തിനേക്കാൾ കൂടുതൽ അദാനിക്ക് കഴിഞ്ഞ തവണയുണ്ടായ നഷ്ടം മാത്രം വരും എന്നത് ഒരു കൗതുകകരമായ കണക്കായി
Discussion about this post