ന്യൂഡൽഹി: നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആന്റി-കോൾഡ് സിറപ്പ് നൽകുന്നത് നിരോധിച്ച് ഇന്ത്യ. ചുമക്കുള്ള ഈ സിറപ്പ് ഉപയോഗിച്ച 141 ഓളം കുഞ്ഞുങ്ങൾ മരിച്ച സാഹചര്യത്തിലാണ് നടപടി. ഇത്തരം സിറപ്പുകളിൽ ഇത് സംബന്ധിച്ച് ലേബൽ പതിപ്പിക്കണമെന്നും റെഗുലേറ്ററി ബോഡി നിർദേശം നൽകി. കുട്ടികൾക്ക് വേണ്ടി ഇത്തരം അംഗീകൃതമല്ലാത്ത മരുന്നുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ റെഗുലേറ്ററി ബോഡി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് നടന്ന ചർച്ചയിലാണ് സിറപ്പ് നിരോധിക്കാൻ തീരുമാനമായത്.
2019 മുതൽ ഇന്ത്യയിൽ നടന്ന നിരവധി ശിശുമരണങ്ങളെ തുടർന്നാണ് നടപടി. കഴിഞ്ഞ വർഷം പകുതി മുതൽ ഗാംബിയ, ഉസ്‌ബെക്കിസ്ഥാൻ, കാമറൂൺ എന്നിവിടങ്ങളിൽ കുറഞ്ഞത് 141 മരണങ്ങളെങ്കിലും സിറപ്പ് കഴിച്ചതിനെ തുടർന്ന് നടന്നിട്ടുണ്ട്. ഇത്, ഇന്ത്യയിൽ നിന്നുള്ള ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയുടെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. 4 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫിക്സഡ് ഡ്രഗ് കോമ്പിനേഷൻ (എഫ്‌ഡിസി) നൽകാൻ പാടില്ലെന്ന മുന്നറിയിപ്പോടെ മരുന്ന് നിർമ്മാതാക്കൾ ഉൽപ്പന്നങ്ങൾ ലേബൽ ചെയ്യണമെന്ന് റെഗുലേറ്ററി ബോഡി ഉത്തരവ് പുറപ്പെടുവിച്ചു.
ഈ എഫ്‌ഡിസിയിൽ ക്ലോർഫെനിറാമൈൻ മെലേറ്റ്, ഫിനൈൽഫ്രിൻ എന്നിവ ഉൾപ്പെടുന്നു. ജലദോഷത്തിന്റെ സിറപ്പുകളിലോ ഗുളികകളിലോ സാധാരണയായി ഇവ ഉപയോഗിക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ചുമയും ജലദോഷവും ചികിത്സിക്കാൻ ചുമയുടെ സിറപ്പുകളോ മരുന്നുകളോ നൽകാൻ പാടില്ലെന്ന് ലോകാരോഗ്യ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post