കൊച്ചി: പെൻഷൻ ലഭിക്കാത്തതിനെ ചോദ്യം ചെയ്ത് അടിമാലി സ്വദേശി മറിയക്കുട്ടി നൽകിയ ഹർജിയിൽ സർക്കാരിന് വീണ്ടും ഹൈക്കോടയതിയുടെ വിമർശനം. സർക്കാരിൻറെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിമർശനം. ഇവരെപ്പോലുളള സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്നും കോടതി ആരാഞ്ഞു. എന്നാണ് പെൻഷൻ കൊടുക്കാൻ കഴിയുക എന്നും കോടതി ചോദിച്ചു.
ജൂലൈ മുതലുള്ള 5 മാസത്തെ പെൻഷനാണ് മറിയക്കുട്ടിയ്ക്ക് സർക്കാരിൽ നിന്നും ലഭിക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയിലാണെന്നായിരുന്നു സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചത്. ഏപ്രിൽ മുതൽ കേന്ദ്ര പെൻഷൻ വിഹിതം ലഭിക്കുന്നില്ല. ഇത് ഇരട്ടി ഭാരമുണ്ടാക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. മറിയക്കുട്ടിയുടെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സർക്കാർ വാദം.
എന്നാൽ, ആഘോഷങ്ങൾക്ക് മാത്രം സർക്കാരിന്റെ കയ്യിൽ പണമുണ്ടല്ലോ എന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. മരുന്നിനും ഭക്ഷണത്തിനുമായാണ് 1600 രൂപക്ക് വേണ്ടി നിങ്ങൾക്ക് മുമ്പിൽ കാത്തുനിൽക്കുന്നത്. ആവശ്യമെങ്കിൽ അഭിഭാഷകർക്കിടയിൽ പിരിവിട്ട് മറിയക്കുട്ടിക്ക് പണം നൽകാമെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു.
ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിന് ജാമ്യം അനുവധിച്ച് ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർഥിനിയായ ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത കേസിൽ പ്രതി റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിദ്യാർഥിയാണെന്ന പരിഗണനയിലാണ് കോടതി ജാമ്യം നൽകിയത്.
Discussion about this post