ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയെ ഇൻഡി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് ശേഷം ബീഹാർ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാറിനുണ്ടായ പ്രതിഷേധം തണുപ്പിക്കാൻ ഫോണിൽ വിളിച്ച് സംസാരിച്ച് രാഹുൽ ഗാന്ധി .
സഖ്യത്തിനുള്ളിലെ നിതീഷ് കുമാറിന്റെ അതൃപ്തിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് ഈ നിർണ്ണായകമായ ഫോൺ കാൾ രാഹുൽ ഗാന്ധിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.
കോൺഗ്രസിൽ അണികളേക്കാൾ കൂടുതൽ നേതാക്കളാണെന്നത് പരസ്യമായ രഹസ്യമാണ്. പലപ്പോഴും സമ്മേളനം നടക്കുന്ന സ്റ്റേജിൽ കാലുകുത്താൻ പോലും സ്ഥലം നേതാക്കളുടെ ബാഹുല്യം കാരണം ഉണ്ടാവാതിരിക്കുകയും ശ്രോതാക്കളുടെ സ്ഥാനത്ത് ഒഴിഞ്ഞ കസേരകൾ ഉകാണുകയും ചെയുന്ന ദൃശ്യങ്ങൾ കേരളത്തിൽ കോൺഗ്രസിനെ കാര്യത്തിൽ സാധാരണയാണ്. കോൺഗ്രസിന്റെ ഇതേ ശൈലി തന്നെയാണ് ദേശീയ തലത്തിൽ ഇൻഡി സഖ്യത്തിനും കിട്ടിയിരിക്കുന്നത്.
ബംഗാളിൽ നിന്നും മമതാ ബാനർജി, ബീഹാറിൽ നിന്നും ലാലു പ്രസാദും നിതീഷ് കുമാറും. കോൺഗ്രസിൽ നിന്നും രാഹുൽ ഗാന്ധിയും ഇനി അറിയപ്പെടാത്ത പലരും ഇൻഡി സഖ്യത്തിൽ പ്രധാനമന്ത്രി കുപ്പായവും തുന്നിച്ച് കാത്തിരിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് ചിലർക്കെങ്കിലും അത്ര ഇഷ്ടപെട്ടിട്ടില്ല. പ്രേത്യേകിച്ചും നിതീഷ് കുമാറിന്
നേരത്തെ ഇൻഡി സഖ്യത്തിലെ യോഗത്തിനിടെ ഹിന്ദി അറിയാത്തതിന് തമിഴ് നാട്ടിൽ നിന്നുമുള്ള നേതാക്കളോട് നിതീഷ് കുമാർ ചൂടായത് വിവാദമായിരുന്നു. തുടർന്നുള്ള സംയുക്ത പത്ര സമ്മേളനത്തിലും നിതീഷ് കുമാർ പങ്കെടുത്തിരുന്നില്ല. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തന്നെ പ്രഖ്യാപിക്കാതെ ഖാർഗെയെ പ്രഖ്യാപിച്ചത് നിതീഷ് കുമാറിനെ ചൊടിപ്പിച്ചിട്ടുണ്ട് എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് നിതീഷ് കുമാറിനെ തണുപ്പിക്കാൻ രാഹുൽ ഗാന്ധി തന്നെ നേരിട്ട് വിളിച്ചത്.
ഇൻഡി സഖ്യത്തിലെ നിതീഷ് കുമാറിന്റെ നിർണായകമായ സ്ഥാനവും, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട നിർണായകമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കേണ്ടതിലുള്ള നിതീഷ് കുമാറിന്റെ ഉത്തരവാദിത്വവും സംബന്ധിച്ച് ഇൻഡി സഖ്യം കൈകൊണ്ട തീരുമാനങ്ങൾ രാഹുൽ ഗാന്ധി നിതീഷ് കുമാറിനെ അറിയിച്ചതായാണ് സൂചന.
കോൺഗ്രസ് മീറ്റിംഗ് തീരുന്നത് വരെ നിതീഷ് കുമാർ അവിടെ ഉണ്ടായിരിന്നു എന്ന് പറഞ്ഞു കൊണ്ട് അഭ്യൂഹങ്ങളിൽ നിന്നും ജനതാ ദൾ നേതാക്കൾ അകലം പാലിച്ചു. എന്നിരുന്നാലും 29 ന് കോൺഗ്രസ് ഉന്നത നേതാക്കളുമായി നിതീഷ് കുമാർ ഒരു യോഗം വിളിച്ചു ചേർത്തതും, അന്ന് തന്നെ ജനതാ ദൾ യുണൈറ്റഡ് ന്റെ ദേശീയ കൗൺസിൽ യോഗവും ചേരാനുള്ള തീരുമാനം വിവിധ കോണുകളിൽ നിന്നും സംശയങ്ങൾ ഉയർത്തുന്നുണ്ട്
Discussion about this post