ദന്തേവാഡ (ഛത്തീസ്ഗഡ്) : ഛത്തിസ്‌ഗഡിലെ ദന്തെവാഡ ജില്ലയിൽ ദന്തേവാഡ-സുക്മ അതിർത്തി പ്രദേശത്ത് സുരക്ഷാ സേനയുമായി നടന്ന കനത്ത ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടതായി പോലീസ് ഞായറാഴ്ച അറിയിച്ചു.
ബസ്തർ ഫൈറ്റേഴ്സും ഡിസ്ട്രിക്റ്റ് റിസർവ് ഗ്രൂപ്പും (ഡിആർജി) കടേകല്യാൻ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള തുമാക്പാൽ ക്യാമ്പിൽ നിന്നാണ് നക്‌സൽ വിരുദ്ധ ഓപ്പറേഷന് നേതൃത്വം നൽകിയത്. ദന്തേവാഡ പോലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു
ഏതാണ്ട് 5.30 യോട് കൂടിയാണ് ഓപ്പറേഷൻ നടന്നത്. ഇതാണ് ദർഭ ഡിവിഷനിൽ നിന്നുള്ള മൂന്ന് നക്സലുകളുടെ മരണത്തിലേക്ക് നയിച്ചത് . തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. അതോടൊപ്പം തന്നെ , ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തിട്ടുണ്ട്, ”എസ്പി കൂട്ടിച്ചേർത്തു.
മരിച്ച നക്‌സലുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഡിആർജി, ബസ്തർ ഫൈറ്റേഴ്സ് , ഛത്തീസ്ഗഡ് സായുധ സേന, സെൻട്രൽ പോലീസ് റിസർവ് ഫോഴ്സ് (സിആർപിഎഫ്) എന്നിവയുടെ സംയുക്ത സംഘത്തിന്റെ തിരച്ചിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Discussion about this post