മുംബൈ : മനുഷ്യിക്കടുത്ത് ആരോപിച്ച് ഫ്രാൻസിൽ തടഞ്ഞു വയ്ക്കപ്പെട്ടിരുന്ന വിമാനത്തിലെ യാത്രക്കാരെ മുംബൈയിൽ എത്തിച്ചു. ദുബായിൽ നിന്നും നിക്കാരഗ്വേയിലേക്ക് പോവുകയായിരുന്ന വിമാനമാണ് ഫ്രാൻസിൽ തടഞ്ഞു വച്ചിരുന്നത്. 303 ഇന്ത്യക്കാർ ആയിരുന്നു ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ 276 യാത്രക്കാർ ആണ് മുംബൈയിൽ മടങ്ങിയെത്തിയിട്ടുള്ളത്.
മനുഷ്യക്കടുത്ത് ആരോപണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് സർക്കാർ എടുത്തിരിക്കുന്ന കേസിൽ സാക്ഷികളായവരും ഫ്രഞ്ച് സർക്കാരിനോട് അഭയം ചോദിച്ചവരുമായ 27 പേർ ഇപ്പോഴും ഫ്രാൻസിൽ തന്നെ തുടരുകയാണ്. ദുബായിൽ നിന്നും നിക്കരാഗ്വയിലേക്ക് ചാർട്ടർ ചെയ്തിരുന്ന ലെജൻഡ് എയർലൈൻസ് വിമാനമാണ് മനുഷ്യക്കടത്ത് സംശയത്തെ തുടർന്ന് ഫ്രാൻസിലെ വാട്രി വിമാനത്താവളത്തിൽ തടഞ്ഞു വയ്ക്കപ്പെട്ടിരുന്നത്. ഫ്രഞ്ച് സർക്കാരിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തോളം ഈ വിമാനം വാട്രി വിമാനത്താവളത്തിൽ തുടരുകയായിരുന്നു.
വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് താമസിക്കാനായി വാട്രി വിമാനത്താവളത്തിൽ തന്നെ പ്രത്യേക കിടക്കകളും സൗകര്യങ്ങളും സജ്ജീകരിച്ചു നൽകിയിരുന്നു. റൊമാനിയൻ ചാർട്ടർ കമ്പനിയായ ലെജൻഡ് എയർലൈൻസിന്റെ ദുബായിൽ നിന്നുള്ള എയർബസ് എ 340 ആണ് ഫ്രാൻസിൽ തടഞ്ഞു വച്ചിരിക്കുന്നത്. പ്രാദേശിക ഫ്രഞ്ച് സമയം പുലർച്ചെ 2.30 ഓടെ വാട്രി വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട ഈ വിമാനം ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് മുംബൈ വിമാനത്താവളത്തിൽ എത്തിച്ചേർന്നത്.
Discussion about this post