ന്യൂഡൽഹി: തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ അറബിക്കടലിൽവച്ച് എംവി പ്ലൂട്ടോ എന്ന വ്യാപാരക്കപ്പൽ ആക്രമിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. കപ്പൽ ആക്രമിച്ചവരെ കണ്ടെത്തി നടപടി എടുക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇന്ത്യൻ നാവികസേന കടലിൽ നിരീക്ഷണം ശക്തമാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.’ കടലിലെ ആക്രമണങ്ങളെ സർക്കാർ വളരെ ഗൗരവവമായാണ് കാണുന്നത്. നീരീക്ഷണം വർദ്ധിപ്പിച്ചു. കടലിന് അടിയിൽ നിന്ന് പോലും ഈ ആക്രമണം നടത്തിയവരെ കണ്ടെത്തി അവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി.
സൗദി അറേബ്യയിൽ നിന്ന് ന്യൂ മംഗലാപുരം തുറമുഖത്തേക്ക് അസംസ്‌കൃത എണ്ണയുമായി വരുകയായിരുന്ന എംവി ചെം പ്ലൂട്ടോ എന്ന ചരക്ക് കപ്പൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് അറബിക്കടലിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നു. ഹൂതി തീവ്രവാദികൾ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചതാണെന്നാണ് വിമർശനം. ഇന്ത്യൻ തീരത്ത് നിന്ന് 200 നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു കപ്പൽ ആക്രമിക്കപ്പെട്ടത്. വൻ സ്‌ഫോടനം നടന്നെങ്കിലും ആളപായമുണ്ടാവാതെ രക്ഷപ്പെട്ടു. ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം തീരരക്ഷാസേനയുടെ സഹായത്തോടെ കപ്പൽ മുംബൈ ഹാർബറിൽ എത്തിച്ചു. പിന്നാലെ അറബിക്കടലിൽ ഇന്ത്യ മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ചിരുന്നു. യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവയാണ് വിന്യസിച്ചത്.
Discussion about this post