ഇസ്ലാമാബാദ്: 26/11 മുംബൈഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിനെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷ പാസ്താൻ സ്വീകരിച്ചിട്ടുണ്ടെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോച്ച്.. എന്നാൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഉഭയകക്ഷി കൈമാറൽ ഉടമ്പടി നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാഫിസ് സയീദിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ അധികൃതരിൽ നിന്ന് പാകിസ്ഥാന് അഭ്യർത്ഥന ലഭിച്ചിട്ടുണ്ടെന്ന് മുംതാസ് സഹ്റ ബലോച്ച് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ പാകിസ്താനും ഇന്ത്യയും തമ്മിൽ ഉഭയകക്ഷി കൈമാറൽ ഉടമ്പടി നിലവിലില്ല എന്നത് ശ്രദ്ധിക്കേണ്ടതാണെന്ന് മുംതാസ് പറയുന്നു.
ലഷ്‌കർ ത്വയ്ബ സ്ഥാപകൻ ഹാഫിസ് സയീദിനെ തങ്ങൾക്ക് കൈമാറണമെന്ന് ഈ കഴിഞ്ഞ ദിവസമാണ് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടത്. 26/11 മുംബൈഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യ മോസ്റ്റ് വാണ്ടഡ് ഭീകരലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ആളാണ് ഹാഫിസ് സയീദ്. ഭീകരനെ കൈമാറുന്നതിനുള്ള നിയമനടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലായം പാകിസ്താൻ സർക്കാരിന് ഔപചാരികമായി ആവശ്യം അറിയിക്കുകയായിരുന്നു. ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി സ്ഥിരീകരിച്ചിരുന്നു.
അമേരിക്ക 10 മില്യൺ ഡോളർ തലയ്ക്ക് വിലയിട്ട ആളാണ് ഹാഫിസ് സയീദ്. നേരത്തെയും മുംബൈ ആക്രമണത്തിന്റെ വിചാരണ നേരിടാൻ സയീദിനെ കൈമാറണമെന്ന് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം ഹാഫിസിന്റെ മകൻ പാക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സയിദുമായി അടുപ്പമുള്ളവർ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ പാകിസ്താൻ മർകസി മുസ്ലീം ലീഗ് (പിഎംഎംഎൽ) സ്ഥാനാർഥിയായാണ് മത്സരിക്കുകയെന്നാണ് വിവരം. ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ പാകിസ്താനിലെ ഓരോ ദേശീയ, പ്രവിശ്യാ അസംബ്ലി മണ്ഡലങ്ങളിലേക്കും പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയെന്നാണ് റിപ്പോർട്ട്. ാഫിസ് സയീദിന്റെ മകൻ തൽഹ സയീദ് ദേശീയ അസംബ്ലി മണ്ഡലമായ NA-127, ലാഹോറിൽ നിന്നായിരിക്കും ജനവിധി തേടുക.ആറ് അമേരിക്കക്കാർ ഉൾപ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ആക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കറെ തൊയ്ബയുടെ (എൽഇടി) പോഷക സംഘടനയാണ് ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള നിരോധിത ജമാഅത്ത് ഉദ് ദവ (ജെയുഡി
Discussion about this post