സിൽച്ചാർ: സർവഭാരതത്തിന്റെ അതിർത്തികൾ സംരക്ഷിക്കുക മാത്രമല്ല അതിന്റെ സമ്പന്നമായ സംസ്കാരം സംരക്ഷിക്കുക എന്നത് കൂടി ബി ജെ പി യുടെ കടമയാണ് എന്ന് തുറന്ന് പറഞ്ഞ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അസമിലെ തേസ്പൂർ സർവ്വകലാശാലയുടെ 21-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവെ സിംഗ് പറഞ്ഞു.
നെൽസൺ മണ്ടേല, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ തുടങ്ങിയ മഹത്തായ വ്യക്തിത്വങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നുണ്ടെങ്കിലും, നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ രാമകൃഷ്ണൻ, ബുദ്ധൻ, കബീർ, ശങ്കർദേവ് എന്നിവരിൽ നിന്നാണ് നമുക്ക് പ്രചോദനം ലഭിക്കുന്നതെന്ന് രാജ് സിംഗ് വ്യക്തമാക്കി.
മുൻകാലങ്ങളിൽ ചിലർ കാൾ മാർക്സിന്റെ ചിന്താഗതികൾ നടപ്പാക്കണമെന്ന് വാദിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ സർക്കാർ ഭാരതത്തിന്റെ സമ്പന്നമായ പ്രാചീന മൂല്യങ്ങൾ പിന്തുടരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
തന്റെ ജീവിതകാലത്ത് ഏതെങ്കിലും ഒക്കെ ഒരു സമയത്ത് കാൾ മാർക്സ് ഒരുപക്ഷെ ശരിയായിരുന്നിരിക്കാം, എന്നാൽ ഭാരതം തന്റെ ജീവിത കാലഘട്ടത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാളുടെ ആശയങ്ങൾ സ്വാംശീകരിക്കേണ്ട ഗതികേട് ഭാരതത്തിന് എന്തിനാണ്, പ്രേത്യേകിച്ചും നമുക്ക് സമ്പന്നമായ സാംസ്‌കാരിക മൂല്യങ്ങൾ ഉള്ളപ്പോൾ? രാജ്‌നാഥ് സിംഗ് ചോദിച്ചു
ഒരിക്കലും സങ്കുചിത മനസ്കരാകരുതെന്നും രാജ്യത്തിന് വേണ്ടി ചിന്തിക്കണമെന്നും അദ്ദേഹം തേസ്പൂർ സർവകലാശാലയിലെ വിദ്യാർത്ഥികളോട് ആവശ്യപ്പട്ടു
“തേജ്പൂർ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. ഇന്ത്യയെ തന്ത്രപ്രധാനമായ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിന് ആഭ്യന്തര പ്രതിരോധ വ്യവസായ ആവാസവ്യവസ്ഥയുടെ ശക്തമായ അടിത്തറ കേന്ദ്രസർക്കാർ വികസിപ്പിക്കുകയാണ്. പുതിയ ഇന്ത്യ ‘അതായിരിക്കട്ടെ’ എന്ന ചിന്താഗതിയിൽ വിശ്വസിക്കുന്നില്ല മരിച്ച ‘നമുക്ക് അത് ചെയ്യാം’ എന്ന സമീപനത്തിലാണ് വിശ്വസിക്കുന്നത് ” പിന്നീട് അദ്ദേഹം സമൂഹമാധ്യമമായ എക്‌സിൽ എഴുതി
Discussion about this post