Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

161 അ‌ടി ഉയരം; 5 മണ്ഡപങ്ങൾ; അ‌റിയാം ശ്രീരാമ മന്ദിരത്തിന്റെ പ്രധാന സവിശേഷതകൾ

by Brave India Desk
Jan 4, 2024, 01:00 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

അ‌യോദ്ധ്യ: പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അ‌യോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രധാന സവിശേഷതകൾ പങ്കുവച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക.

പരമ്പരാഗത നാഗരിക ശെെലിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. കിഴക്ക് പടിഞ്ഞാറ് ദിശയിലായി 380 അ‌ടി നീളത്തിലും, 250 അ‌ടി വീതിയിലും, 161 അ‌ടി ഉയരത്തിലും ആണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്ന് ഉത്ഭവിച്ച ക്ഷേത്ര വാസ്തുവിദ്യയുടെ ഒരു ശൈലിയാണ് നാഗര വാസ്തുവിദ്യ. ഈ ക്ഷേത്രങ്ങൾക്ക് മുകളിൽ കലശത്തോട് കൂടിയ ശിഖരസ് എന്നറിയപ്പെടുന്ന ഉയരമുള്ള പിരമിഡൽ ഗോപുരങ്ങളുണ്ടാകും. ക്ഷേത്രങ്ങളുടെ തൂണുകൾ സങ്കീർണ്ണമായ കൊത്തുപണികളാൽ അ‌ലങ്കരിച്ചിരിക്കും. ചുമരുകളും വിവിധ ശിൽപ്പങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും.

Stories you may like

പഞ്ചാബിലെ യുവാക്കൾ മെച്ചപ്പെട്ടത് അർഹിക്കുന്നു; ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ്; വാദം സ്ഥിതീകരിച്ച് പൊലീസ്

പാകിസ്താൻ വീണ്ടും പിളർന്നേക്കും; 1971-ലെ തോൽവി ഓർമ്മിപ്പിച്ച് സൈന്യത്തിന് മൗലാന ഫസലുർ റഹ്മാന്റെ മുന്നറിയിപ്പ്

രാമക്ഷേത്രത്തിന് 20 അ‌ടി വീതം ഉയരമുള്ള മൂന്ന് നിലകളാണുള്ളത്. ഇവയ്ക്ക് ആകെ 392 തൂണുകളും 44 വാതിലുകളും ഉണ്ട്. ശ്രീരാമ ദേവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിലാണ് ഗർഭഗൃഹം. ഇവിടെ ഭഗവാൻ ശ്രീരാമന്റെ ബാല്യരൂപത്തിലുള്ള (രാം ലല്ല) രൂപമാണ് പ്രതിഷ്ഠിക്കുക. ആദ്യ നിലയിൽ ശ്രീരാമ ദർബാറും ഉണ്ടായിരിക്കും. ക്ഷേത്രത്തിൽ നൃത്ത മണ്ഡപം, രംഗ മണ്ഡപം, സഭാ മണ്ഡപം, പ്രാർത്ഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നിങ്ങനെ അ‌ഞ്ച് മണ്ഡപങ്ങളാണ് ഉണ്ടായിരിക്കുക.

ദേവന്മാരുടെയും ദേവതമാരുടെയും രൂപങ്ങൾ തൂണുകളിലും വാതിലുകളിലും കൊത്തിവച്ചിട്ടുണ്ട്. കിഴക്ക് ദിശയിൽ നിന്നാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. 32 പടികളും ദിവ്യാംഗർക്കും വയോധികർക്കുമായി ലിഫ്റ്റ് സൗകര്യങ്ങളും ക്ഷേത്രത്തിൽ സജീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ചുറ്റുമതിലിന് 732 മീറ്റർ നീളവും 14 അ‌ടി വീതിയുമുണ്ടാകും.

ക്ഷേത്രത്തി​ന്റെ മതിൽക്കെട്ടിനുള്ളിൽ നാല് കോണുകളിലായി നാല് മണ്ഡപങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ സൂര്യ ദേവൻ, ഭഗവതി, ഗണപതി, ശിവൻ എന്നിവരുടെ പ്രതിഷ്ഠകളാകും നടക്കുക. വടക്കേ ഭുജത്തിൽ അന്നപൂർണയുടെ മന്ദിരവും തെക്കേ ഭുജത്തിൽ ഹനുമാന്റെ മന്ദിരവുമാണ് ഉണ്ടാകുക.

ക്ഷേത്രത്തിന് സമീപം പുരാതന കാലഘട്ടത്തിലെ ചരിത്രപരമായ കിണർ (സീത കൂപ്പ്) ഉണ്ട്. ക്ഷേത്ര സമുച്ചയത്തിൽ, മഹർഷി വാല്മീകി, മഹർഷി വസിഷ്ഠൻ, മഹർഷി വിശ്വാമിത്രൻ, മഹർഷി അഗസ്ത്യൻ, നിഷാദ് രാജ്, മാതാ ശബരി, ദേവി അഹല്യ എന്നിവർക്കായി സമർപ്പിക്കപ്പെട്ട മന്ദിരങ്ങൾ ഉണ്ട്.

ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കുബേര തിലയിൽ ശിവന്റെ പഴയ ക്ഷേത്രം ജഡായുവിനൊപ്പം പുനഃസ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്ര നിർമാണത്തിന് എവിടെയും ഇരുമ്പ് ​പയോഗിച്ചിട്ടില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ക്ഷേത്രത്തെ ഈർപ്പ​ത്തിൽ നിന്നും സംരക്ഷിക്കാനായി ഗ്രാനേറ്റ് ഉപയോഗിച്ച് 21 അടി ഉയരമുള്ള സ്തംഭം നിർമ്മിച്ചിരിക്കുന്നു. 14 മീറ്റർ കട്ടിയുള്ള റോളർ-കോംപാക്ടഡ് കോൺക്രീറ്റിന്റെ (ആർ‌സി‌സി) പാളി ഉപയോഗിച്ചാണ് മന്ദിരത്തിന്റെ അടിത്തറ നിർമ്മിച്ചിരിക്കുന്നത്. ഇതിന് കൃത്രിമ പാറയുടെ രൂപം നൽകുന്നു.

തീർത്ഥാടകർക്ക് മെഡിക്കൽ സൗകര്യങ്ങളും ലോക്കർ സൗകര്യവും ലഭ്യമാക്കുന്ന 25,000 പേരെ ഉൾക്കൊള്ളുന്ന ഒരു തീർത്ഥാടക സൗകര്യ കേന്ദ്രം (പിഎഫ്‌സി) നിർമ്മിക്കുന്നു. ബാത്ത് റൂം സൗകര്യങ്ങൾ, വാഷ്‌ബേസിൻ, ഓപ്പൺ ടാപ്പുകൾ തുടങ്ങിയവയുള്ള പ്രത്യേക ബ്ലോക്കും സമുച്ചയത്തിലുണ്ടാകും. പൂർണമായും ഭാരതത്തിന്റെ പരമ്പരാഗതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശ്രീരാമ മന്ദിരം നിർമ്മിക്കുന്നത്.

Tags: Ayodhya Ram templeAyodhya Ram JanmabhoomiAyodhya Ram Mandir
Share4
Tweet
SendShare

Latest stories from this section

ഐഫോൺ തർക്കത്തിനപ്പുറം സ്വത്ത് വഴക്ക്? മൂന്നംഗ കുടുംബത്തിന്റെ കൊക്കയിലേക്കുള്ള ചാട്ടത്തിൽ ദുരൂഹത കൂട്ടി അമ്മയുടെ പോസ്റ്റ്

ഐഫോൺ തർക്കത്തിനപ്പുറം സ്വത്ത് വഴക്ക്? മൂന്നംഗ കുടുംബത്തിന്റെ കൊക്കയിലേക്കുള്ള ചാട്ടത്തിൽ ദുരൂഹത കൂട്ടി അമ്മയുടെ പോസ്റ്റ്

മതപരിവർത്തന ആരോപണം; ഉത്തർപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മദ്രസയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി

മതപരിവർത്തന ആരോപണം; ഉത്തർപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മദ്രസയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

രാജ്യത്ത് ലഹരിവേട്ട ശക്തമാക്കാൻ കേന്ദ്രസർക്കാർ; ഒരു വർഷം നീളുന്ന കർശന പരിശോധന സെപ്റ്റംബറിൽ തുടങ്ങും

പീഡനങ്ങളും വിലക്കയറ്റവും തുടരുന്നു; POK പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക്

പീഡനങ്ങളും വിലക്കയറ്റവും തുടരുന്നു; POK പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക്

Latest News

തിരിച്ചു കേൾക്കാൻ ത്രാണിയില്ലെങ്കിൽ പറയാൻ നിൽക്കരുത്; ജയ്‌സ്വാളിന് ജഡേജയുടെ താക്കീത്

തിരിച്ചു കേൾക്കാൻ ത്രാണിയില്ലെങ്കിൽ പറയാൻ നിൽക്കരുത്; ജയ്‌സ്വാളിന് ജഡേജയുടെ താക്കീത്

പഞ്ചാബിലെ യുവാക്കൾ മെച്ചപ്പെട്ടത് അർഹിക്കുന്നു; ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ്; വാദം സ്ഥിതീകരിച്ച് പൊലീസ്

പഞ്ചാബിലെ യുവാക്കൾ മെച്ചപ്പെട്ടത് അർഹിക്കുന്നു; ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ്; വാദം സ്ഥിതീകരിച്ച് പൊലീസ്

പാകിസ്താൻ വീണ്ടും പിളർന്നേക്കും; 1971-ലെ തോൽവി ഓർമ്മിപ്പിച്ച് സൈന്യത്തിന് മൗലാന ഫസലുർ റഹ്മാന്റെ മുന്നറിയിപ്പ്

പാകിസ്താൻ വീണ്ടും പിളർന്നേക്കും; 1971-ലെ തോൽവി ഓർമ്മിപ്പിച്ച് സൈന്യത്തിന് മൗലാന ഫസലുർ റഹ്മാന്റെ മുന്നറിയിപ്പ്

ഐഫോൺ തർക്കത്തിനപ്പുറം സ്വത്ത് വഴക്ക്? മൂന്നംഗ കുടുംബത്തിന്റെ കൊക്കയിലേക്കുള്ള ചാട്ടത്തിൽ ദുരൂഹത കൂട്ടി അമ്മയുടെ പോസ്റ്റ്

ഐഫോൺ തർക്കത്തിനപ്പുറം സ്വത്ത് വഴക്ക്? മൂന്നംഗ കുടുംബത്തിന്റെ കൊക്കയിലേക്കുള്ള ചാട്ടത്തിൽ ദുരൂഹത കൂട്ടി അമ്മയുടെ പോസ്റ്റ്

45 ദിവസം തുടർച്ചയായി ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും? 

45 ദിവസം തുടർച്ചയായി ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും? 

മതപരിവർത്തന ആരോപണം; ഉത്തർപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മദ്രസയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി

മതപരിവർത്തന ആരോപണം; ഉത്തർപ്രദേശിൽ അനധികൃതമായി നിർമ്മിച്ച മദ്രസയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കി

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

രാജ്യത്ത് ലഹരിവേട്ട ശക്തമാക്കാൻ കേന്ദ്രസർക്കാർ; ഒരു വർഷം നീളുന്ന കർശന പരിശോധന സെപ്റ്റംബറിൽ തുടങ്ങും

പീഡനങ്ങളും വിലക്കയറ്റവും തുടരുന്നു; POK പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക്

പീഡനങ്ങളും വിലക്കയറ്റവും തുടരുന്നു; POK പ്രക്ഷോഭം 76-ാം ദിവസത്തിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies