Tuesday, May 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

161 അ‌ടി ഉയരം; 5 മണ്ഡപങ്ങൾ; അ‌റിയാം ശ്രീരാമ മന്ദിരത്തിന്റെ പ്രധാന സവിശേഷതകൾ

by Brave India Desk
Jan 4, 2024, 01:00 pm IST
in News, India
Share on FacebookTweetWhatsAppTelegram

അ‌യോദ്ധ്യ: പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അ‌യോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രധാന സവിശേഷതകൾ പങ്കുവച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക.

പരമ്പരാഗത നാഗരിക ശെെലിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. കിഴക്ക് പടിഞ്ഞാറ് ദിശയിലായി 380 അ‌ടി നീളത്തിലും, 250 അ‌ടി വീതിയിലും, 161 അ‌ടി ഉയരത്തിലും ആണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്ന് ഉത്ഭവിച്ച ക്ഷേത്ര വാസ്തുവിദ്യയുടെ ഒരു ശൈലിയാണ് നാഗര വാസ്തുവിദ്യ. ഈ ക്ഷേത്രങ്ങൾക്ക് മുകളിൽ കലശത്തോട് കൂടിയ ശിഖരസ് എന്നറിയപ്പെടുന്ന ഉയരമുള്ള പിരമിഡൽ ഗോപുരങ്ങളുണ്ടാകും. ക്ഷേത്രങ്ങളുടെ തൂണുകൾ സങ്കീർണ്ണമായ കൊത്തുപണികളാൽ അ‌ലങ്കരിച്ചിരിക്കും. ചുമരുകളും വിവിധ ശിൽപ്പങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും.

Stories you may like

ഡി. കെ. ശിവകുമാറിന്റെ ചിരിക്ക് പിന്നിൽ എന്ത്?; കർണാടകയിലെ നേതൃമാറ്റ ചർച്ചകൾക്ക് വീണ്ടും ആക്കം; പാളയത്തിൽ പട തുടരുന്നു

ഞങ്ങളൊന്നും സിനിമ താരങ്ങളല്ല; ഫോട്ടോ എടുക്കാനുള്ള പാപ്പരാസികളുടെ അഭ്യർത്ഥന തള്ളി റിയാൻ പരാഗ്, അമ്പരന്ന് വൈഭവ് സൂര്യവംശി

രാമക്ഷേത്രത്തിന് 20 അ‌ടി വീതം ഉയരമുള്ള മൂന്ന് നിലകളാണുള്ളത്. ഇവയ്ക്ക് ആകെ 392 തൂണുകളും 44 വാതിലുകളും ഉണ്ട്. ശ്രീരാമ ദേവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിലാണ് ഗർഭഗൃഹം. ഇവിടെ ഭഗവാൻ ശ്രീരാമന്റെ ബാല്യരൂപത്തിലുള്ള (രാം ലല്ല) രൂപമാണ് പ്രതിഷ്ഠിക്കുക. ആദ്യ നിലയിൽ ശ്രീരാമ ദർബാറും ഉണ്ടായിരിക്കും. ക്ഷേത്രത്തിൽ നൃത്ത മണ്ഡപം, രംഗ മണ്ഡപം, സഭാ മണ്ഡപം, പ്രാർത്ഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നിങ്ങനെ അ‌ഞ്ച് മണ്ഡപങ്ങളാണ് ഉണ്ടായിരിക്കുക.

ദേവന്മാരുടെയും ദേവതമാരുടെയും രൂപങ്ങൾ തൂണുകളിലും വാതിലുകളിലും കൊത്തിവച്ചിട്ടുണ്ട്. കിഴക്ക് ദിശയിൽ നിന്നാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. 32 പടികളും ദിവ്യാംഗർക്കും വയോധികർക്കുമായി ലിഫ്റ്റ് സൗകര്യങ്ങളും ക്ഷേത്രത്തിൽ സജീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ചുറ്റുമതിലിന് 732 മീറ്റർ നീളവും 14 അ‌ടി വീതിയുമുണ്ടാകും.

ക്ഷേത്രത്തി​ന്റെ മതിൽക്കെട്ടിനുള്ളിൽ നാല് കോണുകളിലായി നാല് മണ്ഡപങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ സൂര്യ ദേവൻ, ഭഗവതി, ഗണപതി, ശിവൻ എന്നിവരുടെ പ്രതിഷ്ഠകളാകും നടക്കുക. വടക്കേ ഭുജത്തിൽ അന്നപൂർണയുടെ മന്ദിരവും തെക്കേ ഭുജത്തിൽ ഹനുമാന്റെ മന്ദിരവുമാണ് ഉണ്ടാകുക.

ക്ഷേത്രത്തിന് സമീപം പുരാതന കാലഘട്ടത്തിലെ ചരിത്രപരമായ കിണർ (സീത കൂപ്പ്) ഉണ്ട്. ക്ഷേത്ര സമുച്ചയത്തിൽ, മഹർഷി വാല്മീകി, മഹർഷി വസിഷ്ഠൻ, മഹർഷി വിശ്വാമിത്രൻ, മഹർഷി അഗസ്ത്യൻ, നിഷാദ് രാജ്, മാതാ ശബരി, ദേവി അഹല്യ എന്നിവർക്കായി സമർപ്പിക്കപ്പെട്ട മന്ദിരങ്ങൾ ഉണ്ട്.

ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കുബേര തിലയിൽ ശിവന്റെ പഴയ ക്ഷേത്രം ജഡായുവിനൊപ്പം പുനഃസ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്ര നിർമാണത്തിന് എവിടെയും ഇരുമ്പ് ​പയോഗിച്ചിട്ടില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ക്ഷേത്രത്തെ ഈർപ്പ​ത്തിൽ നിന്നും സംരക്ഷിക്കാനായി ഗ്രാനേറ്റ് ഉപയോഗിച്ച് 21 അടി ഉയരമുള്ള സ്തംഭം നിർമ്മിച്ചിരിക്കുന്നു. 14 മീറ്റർ കട്ടിയുള്ള റോളർ-കോംപാക്ടഡ് കോൺക്രീറ്റിന്റെ (ആർ‌സി‌സി) പാളി ഉപയോഗിച്ചാണ് മന്ദിരത്തിന്റെ അടിത്തറ നിർമ്മിച്ചിരിക്കുന്നത്. ഇതിന് കൃത്രിമ പാറയുടെ രൂപം നൽകുന്നു.

തീർത്ഥാടകർക്ക് മെഡിക്കൽ സൗകര്യങ്ങളും ലോക്കർ സൗകര്യവും ലഭ്യമാക്കുന്ന 25,000 പേരെ ഉൾക്കൊള്ളുന്ന ഒരു തീർത്ഥാടക സൗകര്യ കേന്ദ്രം (പിഎഫ്‌സി) നിർമ്മിക്കുന്നു. ബാത്ത് റൂം സൗകര്യങ്ങൾ, വാഷ്‌ബേസിൻ, ഓപ്പൺ ടാപ്പുകൾ തുടങ്ങിയവയുള്ള പ്രത്യേക ബ്ലോക്കും സമുച്ചയത്തിലുണ്ടാകും. പൂർണമായും ഭാരതത്തിന്റെ പരമ്പരാഗതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശ്രീരാമ മന്ദിരം നിർമ്മിക്കുന്നത്.

Tags: Ayodhya Ram MandirAyodhya Ram templeAyodhya Ram Janmabhoomi
Share4TweetSendShare

Latest stories from this section

ഇന്ത്യയുടെ പ്രധാൻ-സേവക്; മോദിയുടെ ഭരണത്തിന് 12 വർഷം; പ്രശംസയുമായി രാജ്‌നാഥ് സിംഗ്

ഇന്ത്യയുടെ പ്രധാൻ-സേവക്; മോദിയുടെ ഭരണത്തിന് 12 വർഷം; പ്രശംസയുമായി രാജ്‌നാഥ് സിംഗ്

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഡൽഹിയിൽ ; സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഡൽഹിയിൽ ; സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

അമേരിക്കയ്ക്ക് പകരം ഇന്ത്യ; വ്യാപാരത്തിൽ പുതിയ ചങ്ങാത്തം തേടി കാനഡ; പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ചരിത്ര നീക്കം

അമേരിക്കയ്ക്ക് പകരം ഇന്ത്യ; വ്യാപാരത്തിൽ പുതിയ ചങ്ങാത്തം തേടി കാനഡ; പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ചരിത്ര നീക്കം

കീവിലുള്ള വിദേശികളോട് അടിയന്തരമായി നഗരം വിടാൻ മുന്നറിയിപ്പ് നൽകി റഷ്യ ; പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ വ്യോമാക്രമണമുണ്ടാകുമെന്ന് സൂചന

കീവിലുള്ള വിദേശികളോട് അടിയന്തരമായി നഗരം വിടാൻ മുന്നറിയിപ്പ് നൽകി റഷ്യ ; പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ വ്യോമാക്രമണമുണ്ടാകുമെന്ന് സൂചന

Discussion about this post

Latest News

ഡി. കെ. ശിവകുമാറിന്റെ ചിരിക്ക് പിന്നിൽ എന്ത്?; കർണാടകയിലെ നേതൃമാറ്റ ചർച്ചകൾക്ക് വീണ്ടും ആക്കം; പാളയത്തിൽ പട തുടരുന്നു

ഡി. കെ. ശിവകുമാറിന്റെ ചിരിക്ക് പിന്നിൽ എന്ത്?; കർണാടകയിലെ നേതൃമാറ്റ ചർച്ചകൾക്ക് വീണ്ടും ആക്കം; പാളയത്തിൽ പട തുടരുന്നു

ഞങ്ങളൊന്നും സിനിമ താരങ്ങളല്ല; ഫോട്ടോ എടുക്കാനുള്ള പാപ്പരാസികളുടെ അഭ്യർത്ഥന തള്ളി റിയാൻ പരാഗ്, അമ്പരന്ന് വൈഭവ് സൂര്യവംശി

ഞങ്ങളൊന്നും സിനിമ താരങ്ങളല്ല; ഫോട്ടോ എടുക്കാനുള്ള പാപ്പരാസികളുടെ അഭ്യർത്ഥന തള്ളി റിയാൻ പരാഗ്, അമ്പരന്ന് വൈഭവ് സൂര്യവംശി

ഇന്ത്യയുടെ പ്രധാൻ-സേവക്; മോദിയുടെ ഭരണത്തിന് 12 വർഷം; പ്രശംസയുമായി രാജ്‌നാഥ് സിംഗ്

ഇന്ത്യയുടെ പ്രധാൻ-സേവക്; മോദിയുടെ ഭരണത്തിന് 12 വർഷം; പ്രശംസയുമായി രാജ്‌നാഥ് സിംഗ്

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഡൽഹിയിൽ ; സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഡൽഹിയിൽ ; സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് സംയുക്ത പ്രസ്താവന

അമേരിക്കയ്ക്ക് പകരം ഇന്ത്യ; വ്യാപാരത്തിൽ പുതിയ ചങ്ങാത്തം തേടി കാനഡ; പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ചരിത്ര നീക്കം

അമേരിക്കയ്ക്ക് പകരം ഇന്ത്യ; വ്യാപാരത്തിൽ പുതിയ ചങ്ങാത്തം തേടി കാനഡ; പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ചരിത്ര നീക്കം

കീവിലുള്ള വിദേശികളോട് അടിയന്തരമായി നഗരം വിടാൻ മുന്നറിയിപ്പ് നൽകി റഷ്യ ; പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ വ്യോമാക്രമണമുണ്ടാകുമെന്ന് സൂചന

കീവിലുള്ള വിദേശികളോട് അടിയന്തരമായി നഗരം വിടാൻ മുന്നറിയിപ്പ് നൽകി റഷ്യ ; പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ വ്യോമാക്രമണമുണ്ടാകുമെന്ന് സൂചന

എഐ തട്ടിപ്പിൽ കുരുങ്ങി വിദേശകാര്യ മന്ത്രി; ജയശങ്കറിന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ; പൊളിച്ചടുക്കി പിഐബി

എഐ തട്ടിപ്പിൽ കുരുങ്ങി വിദേശകാര്യ മന്ത്രി; ജയശങ്കറിന്റെ പേരിൽ പ്രചരിച്ച വ്യാജ വീഡിയോ; പൊളിച്ചടുക്കി പിഐബി

കേരളത്തിന്റെ വികസനത്തിന് കേന്ദ്ര പിന്തുണ തേടി മുഖ്യമന്ത്രി; പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പിന്നാലെ നാളെ അമിത് ഷായുമായും കൂടിക്കാഴ്ച്ച

കേരളത്തിന്റെ വികസനത്തിന് കേന്ദ്ര പിന്തുണ തേടി മുഖ്യമന്ത്രി; പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പിന്നാലെ നാളെ അമിത് ഷായുമായും കൂടിക്കാഴ്ച്ച

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies