അയോദ്ധ്യ: അയോദ്ധ്യയിലെ ശ്രീരാമ പ്രതിഷ്ഠയുടെ തിരുനെറ്റിയിൽ സൂര്യതിലകം. റൂർക്കി സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിബിആർഐ) ശാസ്ത്രജ്ഞരാണ് ഇത്തരമൊരു സാങ്കേതികത രാമക്ഷേത്രത്തിനുള്ളിൽ ഒരുക്കുക. സൂര്യരശ്മി, കണ്ണാടി, ലെൻസ് എന്നിവ കൊണ്ട് ഗർഭഗൃഹത്തിലെ രാമവിഗ്രഹത്തിന്റെ തിരുനെറ്റിയിൽ തിലകം പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
എല്ലാ വർഷവും രാമ നവമി ദിനത്തിൽ തിലകം പ്രത്യക്ഷമാകുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വരുന്ന മാർച്ച് 29ന് രാമനവമി ദിവസമാകും ആദ്യമായി ഈ അത്ഭുതം പ്രാവർത്തികമാകുക. വൈദ്യുതിയും ബാറ്ററിയും പിച്ചളയും ഉപയോഗിച്ചുള്ള ഒരു സാങ്കേതിക വിദ്യയാണ് ഇത്.
ഈ സംവിധാനം നിർമിക്കുന്നതിന് പിച്ചള മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. 75 മില്ലി മീറ്റർ വലിപ്പമുള്ള വൃത്താകൃതിയിലൃള്ള തിലകമാണ് ശ്രീരാമ പ്രതിഷ്ഠയുടെ നെറ്റിയിൽ പ്രത്യക്ഷമാകുക. സൂര്യപ്രകാശം പ്രതിഷ്ഠയുടെ മുഖത്തേക്ക് വഴി തിരിച്ചു വിട്ടുകൊണ്ടാണ് ഇത് സാധ്യമാക്കുക. ശ്രീരാമ നവമി ദിവസം ഉച്ചക്ക് മൂന്നോ നാലോ മിനിറ്റ് മാത്രമായിരിക്കും ഇത് പ്രകടമാകുക.
രാമക്ഷേത്രത്തിന്റെ മൂന്നാം നിലയിലായിരിക്കും ഇതിനായുള്ള സങ്കേതിക സംവിധാനങ്ങൾ ഒരുക്കുക. വിവിധ കണ്ണാടികളും ലെൻസുകളും പൈപ്പുകളും ഉപയോഗിച്ചാണ് സുര്യരശ്മികളെ വഴി തിരിച്ച് വിഗ്രഹത്തിന്റെ നെറ്റിയിലേക്ക് എത്തിക്കുക.
Discussion about this post