കോട്ടയം: ഗോവയിൽ പുതുവത്സരാഘോഷത്തിന് പോയി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിന്റെ പോസ്റ്റുമാർട്ടം റിപ്പാർട്ട് പുറത്ത്. വെള്ളത്തിൽ വീഴുന്നതിന് മുൻപ് യുവാവിന്റെ നെഞ്ചിലും പുറത്തും മർദ്ദനമേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്.
യുവാവിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. ഡിജെ പാർട്ടിക്കിടെ സഞ്ജയ്ക്ക് മർദ്ദനറ്റേിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. സ്റ്റേജിൽ കയറി ഡാൻസ് കളിച്ചതാണ് മർദ്ദനത്തിന് കാരണം. സുരക്ഷാ ജീവനക്കാർ സഞ്ജയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കടലിൽ തള്ളുകയായിരുന്നെന്നും കുടുംബം പറയുന്നു.
മർദ്ദനത്തിന് ശേഷം സഞ്ജയുടെ ഫോണും പണവും കവർന്നതായും കുടുംബം പരാതിപ്പെട്ടു. യുവാവിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതിനായി നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യുവാവിന്റെ പിതാവ് പറഞ്ഞു.
ഇന്നലെയാണ് ഗോവയിൽ പുതുവത്സര ആഘോഷത്തിന് പോയി കാണാതായ വൈക്കം സ്വദേശി സഞ്ജയ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 31ന് വകത്തൂർ ബീച്ചിലെ ഡാൻസ് പാർട്ടിക്കിടെയാണ് സഞ്ജയെ കാണാതായത്. ഡിസംബർ 30നാണ് രണ്ട് സുഹൃത്തുക്കളോടൊപ്പം സഞ്ജയ് ഗോവയിലേക്ക് പോയത്.
ഡിജെ പാർട്ടി കഴിഞ്ഞ് സഞ്ജയെ കാണാതാകുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. തുടർന്ന് ഒന്നാം തിയതി തന്നെ ഗോവ പോലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ, പോലീസ് കാര്യമായ അന്വേഷണമൊന്നും നടത്തിയില്ലെന്ന് സൃഹൃത്തുക്കൾ പറയുന്നു. ഇതേതുടർന്നാണ് ഗോവയിലെ മലയാളി സംഘടനകളെ അറിയിച്ച് അന്വേഷണം ഊർജിതമാക്കിയത്. പിന്നീട് കുടുംബം തലയോലപറമ്പ് പോലീസിലും പരാതി നല്കി. സംഭവത്തിൽ പോലീസ് അന്വേഷണം ഉർജിതമാക്കി.
Discussion about this post