ലക്‌നൗ: അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠയ്ക്കായി തയ്യാറെടുക്കുമ്പോൾ ശ്രീമാഭക്തരായ നിരവധി പേരുടെ നിഷ്‌കളങ്കമായ ഭക്തിയും അർപ്പണവും ചർച്ചയാവുന്നുണ്ട്. രാമനോടുള്ള കളങ്കമില്ലാത്ത ഭക്തി പലരും പല രീതിയിലാണ് പ്രകടിപ്പിക്കുന്നത്. പുരാണത്തിലെ ശ്രാവണകുമാരനെ ഓർമ്മിപ്പിക്കും വിധം മാതാപിതാക്കളെ തോളിൽ താങ്ങി അയോദ്ധ്യ ദർശനത്തിന് പുറപ്പെട്ട പശ്ചിമബംഗാൾ സ്വദേശി മോനുശ്രായ് എന്ന യുവാവിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാവുന്നുണ്ട്.
ശ്രാവണകുമാരൻ തന്റെ അന്ധരായ മാതാപിതാക്കളെ അവരുടെ ആഗ്രഹപ്രകാരം ചാർധാം തീർത്ഥാടനത്തിന് കൊണ്ടുപോകുകയായിരുന്നുവെങ്കിൽ, ഇവിടെ മോനുശ്രായിക്ക് അത് തന്റെ വഴിപാട് പൂർത്തീകരണമാണ്. ശിവഭക്തനായ തന്നെ ഭഗവാനാണ് ഈ വഴിപാട് നടത്താൻ പ്രേരിപ്പിച്ചതെന്ന് മോനുശ്രായ് പറയുന്നു.
പശ്ചിമബംഗാളിലെ ജൽപേഭൂരിൽ നിന്നാണ് മോനുശ്രായ് വരുന്നത്. ലോകത്തെ എല്ലാ മക്കളും മാതാപിതാക്കളെ വാത്സല്യത്തോടെയും ബഹുമാനത്തോടെയും നോക്കണമെന്നും അദ്ദേഹം പറയുന്നു. മാതാപിതാക്കളെ തോളിലേറ്റി നടക്കുമ്പോൾ സഹായത്തിന് സഹോദരിയും അദ്ദേഹത്തോടൊപ്പമുണ്ട്.
ശ്രാവണകുമാരന് രാമായണത്തിൽ പ്രത്യേക സ്ഥാനമാണുള്ളത്. അയോദ്ധ്യയിലെ വനത്തിൽ വേട്ടയാടുമ്പോൾ, അന്നത്തെ രാജകുമാരനായ ദശരഥൻ ഒരു തടാകത്തിന് സമീപം ഒരു ശബ്ദം കേട്ട് അത് ഒരു മൃഗമാണെന്ന് കരുതി, അതിനെ അമ്പെയ്ത് കൊല്ലാം എന്ന് പ്രതീക്ഷിച്ച് അമ്പ് എയ്തു. താൻ കൊന്ന മൃഗത്തെ നോക്കാനായി പോയപ്പോൾ തന്റെ അമ്പ് തറച്ച് രക്തം വാർന്നു കിടന്നിരുന്ന ഒരു കൗമാരക്കാരനെ അദ്ദേഹം കണ്ടെത്തി. ആ പരിക്കേറ്റു കിടന്ന കുട്ടി ശ്രാവണനായിരുന്നു.
തുടർന്ന് ദശരഥനോട് താൻ രോഗികളും പ്രായമായവരുമായ തന്റെ മാതാപിതാക്കൾക്കായി വെള്ളം ശേഖരിക്കാൻ വന്നതാണെന്ന് ശ്രാവണൻ പറഞ്ഞു. തന്റെ മാതാപിതാക്കൾ രണ്ടുപേരും അന്ധരാണെന്നും അവരെ താൻ തുണിക്കെട്ടിൽ ആയിരുന്നു ചുമന്നുകൊണ്ടിരുന്നത് എന്നും പറഞ്ഞു. മരിക്കുന്നതിന് മുൻപ് ശ്രാവണൻ ദശരഥനോട് തന്റെ മാതാപിതാക്കൾക്ക് ആ വെള്ളം കൊണ്ടു കൊടുക്കാനും അവരോട് എന്താണ് സംഭവിച്ചതെന്ന് പറയാനും അഭ്യർത്ഥിച്ചു.
തുടർന്ന് ശ്രവണ മുറിവിൽ നിന്നുള്ള രക്തം വാർന്ന് മരിച്ചു. ദശരഥൻ ശ്രവണന്റെ മാതാപിതാക്കൾക്ക് വെള്ളം എടുത്ത് കൊണ്ട് നൽകി. ദശരഥൻ തന്റെ ദാരുണമായ തെറ്റ് അവരോട് ഏറ്റു പറഞ്ഞപ്പോൾ, അവർക്ക് ആ ഞെട്ടൽ സഹിക്കാൻ കഴിഞ്ഞില്ല. തുടർന്ന് അവർ ദശരഥനെ ശപിച്ചു. അവനും ‘ പുത്രാശോകം അനുഭവിക്കുമെന്ന് ശപിച്ചു.അങ്ങനെ ദാഹിച്ചു വലഞ്ഞ ശ്രാവണന്റെ മാതാപിതാക്കൾ വെള്ളം കുടിക്കാതെ മരിച്ചു.
ദശരഥ രാജാവ് തന്റെ മൂത്തമകനും ഏറ്റവും പ്രിയപ്പെട്ട മകനുമായ രാമനെ കാണാതെ മരിച്ചപ്പോൾ ഈ ശാപം യാഥാർത്ഥ്യമായി
Discussion about this post