ന്യൂഡൽഹി: അഫ്ഗാനിസ്ഥാന് എതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചു. രോഹിത് ശർമയും വിരാട് കോഹ്ലിയും ടീമിൽ തിരിച്ചെത്തി.
സഞ്ജുവും ജിതേഷ് ശർമയും ഉൾപ്പെടെ രണ്ട് വിക്കറ്റ് കീപ്പർമാരാണ് സ്‌ക്വാഡിലുള്ളത്. പേസർമാരായ ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ വിശ്രമം നൽകി. ഇതോടെ അർഷ്ദീപ്, മുകേഷ് കുമാർ, ആവേശ് ഖാൻ എന്നിവർ ഉൾപ്പെട്ടതാവും ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് യൂണിറ്റ്. പരിക്കേറ്റ സൂര്യകുമാർ യാദവിനെ അഫഅഗാനെതിരായ ടീം സെലക്ഷന് പരിഗണിച്ചിരുന്നില്ല.ഋതുരാജ് ഗയ്കവാദിനും ടീമിൽ ഇടംനേടാനായില്ല.മൂന്ന് ട്വന്റി 20 കൾ ഉൾപ്പെട്ട പരമ്പരയാണ് അഫ്ഗാനിസ്ഥാന് എതിരായി ഇന്ത്യ കളിക്കുന്നത്. ജനുവരി 11 ന് മൊഹാലിയിലാണ് ആദ്യ മത്സരം നടക്കുക.
അഫ്ഗാനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം;
രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ(വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, രവി ബിഷ്‌നോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ
അഫ്ഗാനിസ്താന്റെ 19 അംഗ ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ടീം സ്‌ക്വാഡ്:
ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), റഹ്‌മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇക്രം അലിഖിൽ (വിക്കറ്റ് കീപ്പർ), ഹസ്‌റത്തുള്ള സസായ്, റഹ്‌മത്ത് ഷാ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, കരീം ജന്നത്, അസ്മത്തുള്ള ഒമർസായ്, ഷറഫുദ്ദീൻ അഷ്‌റഫ്, മുജീബുർ റഹ്‌മാൻ, ഫസൽഹഖ് ഫാറൂഖി, ഫരീദ് അഹ്‌മദ്, നവീൻ ഉൾ ഹഖ്, നൂർ അഹമ്മദ്, മുഹമ്മദ് സലീം, ഖൈസ് അഹ്‌മദ്, ഗുൽബാദിൻ നയിബ്, റാഷിദ് ഖാൻ.
Discussion about this post