മദീന: ഹജ് കരാറിൽ ഒപ്പിടാൻ സൗദിയിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ആക്രോശവുമായി ഇസ്ലാമിസ്റ്റുകൾ. മദീനയിൽ ഖുബ മസ്ജിദിന്റെ സമീപത്ത് നിന്ന് എടുത്ത ഗ്രൂപ്പ് ഫോട്ടോയാണ് ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കേന്ദ്രസഹമന്ത്രി വി മുരളീധരൻ അടക്കമുള്ള ഇന്ത്യയുടെ പ്രതിനിധി സംഘം മദീനയിലെ മർകസിയ ഏരിയയിൽ സ്ഥിതി ചെയ്യുന്ന അൽ മസ്ജിദ് അൽ നബിയുടെ സമീപ പ്രദേശങ്ങൾ സന്ദർശിച്ചു. തുടർന്ന്, ഉഹദ് പർവതവും ഖുബാ മസ്ജിദും ഉൾപ്പെടെയുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിൽ പ്രതിനിധി സംഘം പര്യടനം നടത്തി. തന്റെ മദീന സന്ദർശനത്തെ കുറിച്ച് ലഘുകുറിപ്പടക്കം സ്മൃതി ഇറാനി എക്‌സിൽ പങ്കുവച്ചു. ഇതിന് താഴെയാണ് ഇസ്ലാമിസ്റ്റുകളുടെ പോർവിളി.
അൽ മസ്ജിദ് അൽ നബ്വിയുടെ പരിസരത്ത് ശിരോവസ്ത്രമില്ലാതെ ഒരു ഹിന്ദു സ്ത്രീയെ ഫോട്ടോയിൽ കണ്ടതാണ് പ്രശ്‌നമായത്. ഇസ്ലാമിലെ ഏറ്റവും പവിത്രമായ ആരാധനാലയങ്ങളിലൊന്നിന്റെ സമീപ്രദേശത്തേക്ക് ഒരു ഹിന്ദുവിനെയും ഹിജാബ് അണിയാത്ത സ്ത്രീയെയും എങ്ങനെ അനുവദിച്ചുവെന്നായിരുന്നു പ്രശ്‌നം.
എന്തിനാണ് കാഫിറുകൾക്ക് അവിടേക്ക് പ്രവേശം അനുവദിച്ചെന്ന് സ്മൃതി ഇറാനിയുടെ മദീന സന്ദർശനത്തിൽ പ്രകോപിതനായി ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ നിന്നുള്ള ഒരു ഹിന്ദു രാഷ്ട്രീയക്കാരൻ മദീനയിൽ എന്താണ് ചെയ്യുന്നത്’ ഹിജാസ് മേഖലയിൽ വിഗ്രഹാരാധകരുടെ സാന്നിധ്യം പ്രവാചകൻ വ്യക്തമായി വിലക്കിയിട്ടുണ്ടെന്ന് മറ്റൊരു ഇസ്സാമിസ്റ്റ് കുറിച്ചു.
ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
Discussion about this post