അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ നടക്കുന്ന വേളയിൽ എല്ലാ ഹൈന്ദവ വിശ്വാസികളും രാമനാമം ജപിക്കണമെന്ന പരാമർശത്തെ തുടർന്ന് ഗായിക കെഎസ് ചിത്രയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിദ്വേഷ പ്രചാരണം ആണ് നടക്കുന്നത്. നിരവധി ഇടത് അനുകൂലികളും ഇസ്ലാമിസ്റ്റുകളും ചിത്രക്കെതിരെ വളരെ മോശമായ രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്.
ചിത്രക്കെതിരായി സമൂഹമാദ്ധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണത്തെ രൂക്ഷമായി വിമർശിക്കുകയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവായ ആർ വി ബാബു. രാമപ്രതിഷ്ഠാ സമയത്ത് രാമമന്ത്രം ജപിക്കണമെന്നും വൈകുന്നേരം വീടുകളിൽ 5 തിരിയിട്ട നിലവിളക്കുകൾ കത്തിക്കണമെന്നും മാത്രമാണ് ചിത്ര പറഞ്ഞിട്ടുള്ളത് എന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം മത വിശ്വാസം പ്രചരിപ്പിക്കുന്നത് ഹിന്ദുക്കൾക്ക് മാത്രം നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല എന്നും ഹിന്ദു സമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിക്കണം എന്നും ആർ വി ബാബു അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ആർ വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
മലയാളത്തിന്റെ വാനമ്പാടി ശ്രീമതി കെ എസ് ചിത്ര ആകെ പറഞ്ഞത് ജനുവരി 22 ന് രാമപ്രതിഷ്ഠാ സമയത്ത് രാമമന്ത്രം ജപിക്കണമെന്നും വൈകുന്നേരം വീടുകളിൽ 5 തിരിയിട്ട നിലവിളക്കുകൾ കത്തിക്കണമെന്നും മാത്രമാണ്. അവർ മറ്റൊരു മതത്തെയോ വിശ്വാസത്തേയോ അവഹേളിക്കുന്ന തരത്തിൽ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. സ്വന്തം മത വിശ്വാസം പ്രചരിപ്പിക്കുന്നത് ഹിന്ദുക്കൾക്ക് മാത്രം നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. രാമനാമം ജപിക്കാൻ ആവശ്യപ്പെടുന്നതിനെ എതിർക്കുന്നവരുടെ യഥാർത്ഥ മുഖം ജിഹാദികളുടേതോ ചുവപ്പ് ഭീകരതയുടേയോ ആണ്. അവർ സത്യത്തിൽ സംഘപരിവാറിനെ ചാരി ഹിന്ദുക്കളേയും അവരുടെ വിശ്വാസത്തേക്കുമാണ് എതിർക്കുന്നത്.
ഈ കാപടികർക്കെതിരെ ഹിന്ദു സമൂഹം ശക്തമായി പ്രതികരിക്കുകയും ചിത്രക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും വേണം.
Discussion about this post