ലക്‌നൗ: രാംലല്ല തിരികെ ജന്മഭൂമിയിലേക്കെത്തുന്ന അവിസ്മരണീയ മുഹൂർത്തത്തിന് ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. അയോദ്ധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകൾ ഇന്ന് ആരംഭിക്കും. പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായിട്ടുള്ള പൂജകൾക്കാണ് ഇന്ന് തുടക്കമാവുക.
പ്രായശ്ചിത്ത ചടങ്ങുകളോടെയാണ് ഇന്ന് അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കമാകുക.ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ച പുരോഹിതൻ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര പ്രായശ്ചിത്ത ചടങ്ങുകൾ നടത്തും. സരയൂ നദിക്കരയിൽ ‘ദശവിധ്’ സ്‌നാനം, വിഷ്ണു ആരാധന,ഗോപൂജ എന്നിവ നടത്തും. തുടർന്ന് നാളെ, രാം ലല്ലയുടെ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര അയോദ്ധ്യയിലെത്തും. മംഗളകലശത്തിലെ സരയൂജലം വഹിച്ചുകൊണ്ടുള്ള ഭക്തരം രാമജന്മഭൂമി ക്ഷേത്രത്തിലെത്തും.
ജനുവരി 8 ന് ഗണേശ അംബിക പൂജ, വരുൺ പൂജ, മാതൃകാ പൂജ, ബ്രാഹ്‌മണ വരൻ, വാസ്തു പൂജ എന്നിവയോടെ ഔപചാരിക ചടങ്ങുകൾ ആരംഭിക്കും. ജനുവരി 19 ന് യോഗാഗ്നി ജ്വലിപ്പിക്കും.തുടർന്ന് ‘നവഗ്രഹം’ സ്ഥാപിക്കുകയും ‘ഹവൻ സ്ഥാപിക്കുകയും ചെയ്യും. ജനുവരി 20 ന് ജനുവരി 20 ന് രാമജന്മഭൂമി ക്ഷേത്രത്തിന്റെ ശ്രീകോവിൽ സരയൂജലം കൊണ്ട് കഴുകും, അതിനുശേഷം വാസ്തുശാന്തിയും ‘അന്നാധിവാസ’ ചടങ്ങുകളും നടക്കും. ജനുവരി 21 ന് രാം ലല്ല വിഗ്രഹം 125 കലശങ്ങളിൽ സ്‌നാനം ചെയ്യിപ്പിക്കും. 22 ന് ഉച്ചയ്ക്ക് 12:30 മുതൽ 1 മണി വരെ ‘പ്രൺ പ്രതിഷ്ഠ’ ചടങ്ങും രാം ലല്ലയുടെ പ്രതിഷ്ഠയും നടക്കും.
Discussion about this post