ന്യൂഡൽഹി: ജ്ഞാൻവാപിയിലെ വസുഖാന ടാങ്ക് വൃത്തിയാക്കാൻ അനുമതി നൽകി സുപ്രീംകോടതി. ടാങ്ക് മലിനമായി കിടക്കുന്നുവെന്ന ഹിന്ദു വിഭാഗത്തിന്റെ ഹർജിയിലാണ് അനുകൂല ഉത്തരവ്. നിലവിൽ ടാങ്കിരിക്കുന്ന ഭാഗം സീൽ ചെയ്തിരിക്കുകയാണ്.
ജ്ഞാൻവാപിയ്ക്കുള്ളിലെ ചെറിയ ജലാശയം ആണ് വസുഖാന ടാങ്ക്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സർവ്വേയ്ക്കിടെ ഇവിടെ നിന്നും ശിവലിംഗം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഈ ഭാഗം സീൽ ചെയ്യുകയായിരുന്നു. 2022 മെയിൽ ആയിരുന്നു ടാങ്ക് സീൽ ചെയ്തത്. കെട്ടിക്കിടക്കുന്ന വെള്ളം മീനുകൾ ഉൾപ്പെടെ ചത്ത്‌പൊന്തി മലിനമാണ്. ഇവിടെ നിന്നും ദുർഗന്ധം ഉൾപ്പെടെ വമിക്കാൻ ആരംഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇവിടം വൃത്തിയാക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം കോടതിയെ സമീപിച്ചത്. വാരാണസി മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ ടാങ്ക് ശുചിയാക്കാനാണ് കോടതി നിർദ്ദേശം.
വസുഖാന ടാങ്കിൽ നിന്നും ലഭിച്ച ശിവലിംഗത്തിൽ പ്രാർത്ഥിക്കാനായി പോയ ഭക്തരാണ് ദുർഗന്ധം വമിക്കുന്ന കാര്യം പറഞ്ഞതെന്ന് ഹിന്ദു വിഭാഗത്തിനായി ഹാജരായ അഭിഭാഷകൻ വിഷ്ണു ശങ്കർ ജയ്ൻ പറഞ്ഞു. പ്രാർത്ഥനയ്‌ക്കെത്തുന്ന സ്ഥലം ഇത്തരത്തിൽ മലിനമായി കിടക്കുന്നത് നന്നായിരിക്കില്ല. ഇതേ തുടർന്നാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post