മുംബൈ : ശരിക്കും രാമക്ഷേത്രത്തിന് തറക്കല്ലിട്ടത് രാജീവ് ഗാന്ധി ആണെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് അയോധ്യയിൽ രാമക്ഷേത്രത്തിന് അടിസ്ഥാനശില പാകിയത്. എന്നാൽ ഇപ്പോൾ ആർഎസ്എസും ബിജെപിയും ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും ശരദ് പവാർ ആരോപണമുന്നയിച്ചു.
രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി 11 ദിവസത്തെ ഉപവാസവ്രതം ആരംഭിച്ചതിനെയും ശരദ് പവാർ പരിഹസിച്ചു. രാമനോടുള്ള ഭക്തിക്ക് പകരം ദാരിദ്രനിർമ്മാർജ്ജനത്തിനായി നരേന്ദ്രമോദി ഉപവസിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ പൊതുജനങ്ങൾ അഭിനന്ദിച്ചേനെ എന്നാണ് ശരദ് പവാർ പരിഹാസമുന്നയിച്ചത്.
അതേസമയം അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്കുള്ള ചടങ്ങുകൾ ആരംഭിച്ചു. പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ആദ്യഘട്ടത്തിൽ പ്രായ്ശ്ചിത്ത ചടങ്ങ് നടത്തി. കഴിഞ്ഞദിവസം പുതിയ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതിനുള്ള വിഗ്രഹത്തിന്റെ അന്തിമ തിരഞ്ഞെടുപ്പും നടത്തിയിരുന്നു. നിലവിലെ താൽക്കാലിക ക്ഷേത്രത്തിൽ പൂജ നടത്തുന്ന ശ്രീരാമ വിഗ്രഹവും പുതിയ ക്ഷേത്രത്തിലെ ശ്രീകോവിലിൽ സൂക്ഷിക്കുമെന്ന് രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Discussion about this post