എറണാകുളം: വികസന നേട്ടങ്ങൾ ഉന്നിക്കൊണ്ട് കൊച്ചിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. പ്രവർത്തകരാണ് ബിജെപി പാർട്ടിയുടെ ജീവനാഡിയെന്നും പ്രവർത്തകരുടെ കഴിവിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി പ്രവർത്തകരുടെ മികച്ച പ്രവർത്തനം തൃശൂരിൽ കണ്ടതാണെന്നും ഇത്രയും വലിയ സമ്മേളനം നടത്താൻ അവർക്കു മാത്രമേ കഴിയൂ എന്നും ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിൽ എത്തിയപ്പോൾ മുതൽ ആയിരങ്ങളെയാണ് റോഡിൽ കണ്ടത്. നിങ്ങളുടെ സ്നേഹഹത്തിന് നന്ദി. എല്ലാവരും ബൂത്ത് തലത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കണം. ബൂത്തുകൾ നേടിയാൽ സംസ്ഥാനം നേടാൻ കഴിയൂ. എന്നാൽ മാത്രമേ രാജ്യം നേടാൻ കഴിയൂ. നമോ ആപ്പിലൂടെ ബിജെപിയുടെ ഗ്യാരണ്ടി താഴേക്കിടയിലുള്ളവരിലേക്ക് ഉൾപ്പെടെ എത്തിണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏറ്റവും വേഗം വികസനമെത്തിച്ചതിന്റെ ചരിത്രം ബിജെപിക്ക് മാത്രമാണ്. ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടുള്ളത് ബിജെപിക്ക് മാത്രമാണ്. പാവങ്ങളുടെ ക്ഷേമമാണ് പാർട്ടിയുടെ മുഖമുദ്ര. നിരവധി പദ്ധതികളിലൂടെ അത് തെളിയിച്ചിട്ടുള്ളതാണ്. ആധായനികുതി പരിധി കുറച്ചതും മൊബൈൽ ഫോണിന്റെയും ഡാറ്റയുടെയും വില കുറച്ചത് ബിജെപിയുടെ നേട്ടങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് സൗഭാഗ്യ ദിനമാണെന്നും കേരളത്തിന്റെ വികസനോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെന്നും കൊച്ചിയിൽ 4000 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് കൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. ‘ആസാദി കാ അമൃത് കാലില്‍’ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുന്നതില്‍ രാജ്യത്തെ ഓരോ സംസ്ഥാനത്തിനും അതിന്റേതായ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post