പനാജി: മോഷണ കുറ്റത്തിന് കോളേജിൽ നിന്നും ഡീബാർ ചെയ്ത രണ്ട് വിദ്യാർത്ഥികളുടെ ശിക്ഷയിൽ ഇളവ് വരുത്തി ഗോവ ഹൈക്കോടതി. ഡീബാർ ഒഴിവാക്കണമെന്നും പകരം രണ്ട് മാസം സമൂഹ സേവനം നടത്താൻ കോടതി നിർദ്ദേശിച്ചു. രണ്ടു മാസത്തോളം ദിവസവും രണ്ട് മണിക്കൂർ ഗോവയിലെ ഒരു വൃദ്ധസദനത്തിലാണ് ഇവർ ജോലി ചെയ്യേണ്ടത്.
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ (ബിറ്റ്സ്) വിദ്യാർത്ഥികൾക്കാണ് ഹൈക്കോടതി നല്ല നടപ്പിനുള്ള ശിക്ഷ വിധിച്ചത്. വിദ്യാർത്ഥികളെ മോഷണകുറ്റത്തിന് സെമസ്റ്റർ പരീക്ഷ എഴുതുന്നതിൽ നിന്നും കോളേജ് പാനൽ വിലക്കിയിരുന്നു.
2023 നവംബറിൽ കോളേജ് ക്യാമ്പസിൽ നടന്ന കോൺഫറൻസിനിടെ ഹർജിക്കാരായ രണ്ടുപേരുൾപ്പടെ അഞ്ച് വിദ്യാർത്ഥികൾ പൊട്ടറ്റോ ചിപ്സ്, ചോക്ലേറ്റുകൾ, സാനിറ്റൈസറുകൾ, പേനകൾ, നോട്ട്പാഡുകൾ, സെൽഫോൺ സ്റ്റാൻഡുകൾ, രണ്ട് ഡെസ്‌ക് ലാമ്പുകൾ, മൂന്ന് ബ്ലൂടൂത്ത് സ്പീക്കറുകൾ എന്നിവ മോഷ്ടിച്ചതായാണ് കോളേജിന്റെ ആരോപണം. പിടിക്കപ്പെട്ടന്ന് മനസിലായതോടെ ഭക്ഷണസാധനങ്ങളും മറ്റും സ്റ്റാളിൽ ഉപേക്ഷിച്ചിരുന്നു.
Discussion about this post