ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിന് മലയാളി ഉൾപ്പെടെ മൂന്ന് പേർക്കാണ് അവാർഡുകൾ. കേരളത്തിൽ നിന്നുള്ള രണ്ട് പേരാണ് അവാർഡിന് അർഹരായത്. സ്തുത്യർഹ സേവനത്തിനുള്ള അവാർഡിന് കേരളത്തിൽ നിന്നുള്ള പതിനൊന്ന് പേർ അർഹരായി.
രാജ്യത്താകെ 1132 പേരാണ് അവാർഡുകൾക്ക് അർഹരായത്. പോലീസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ്, കറക്ഷണൽ സർവീസ്, അഗ്നിശമനസേന, എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മെഡലുകൾ നേടിയത്.
എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ഗോപേഷ് അഗർവാൾ എന്നിവർക്കാണ് വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്നും മെഡലുകൾ ലഭിച്ചത്. ഐജി എ അക്ബർ, എസ്പിമാരായ ആർഡി അജിത്, വി സുനിൽകുമാർ, എസിപി ഷീൻ തറയിൽ, ഡിവൈഎസ്പി സികെ സുനിൽകുമാർ, എഎസ്പി വി സുഗതൻ, ഡിവൈഎസ്പി സലീഷ് സുഗതൻ, എഎസ്ഐ രാധാകൃഷ്ണപിള്ള, ബി സുരേന്ദ്രൻ, ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ, എഎസ്ഐ മിനി കെ എന്നിവർക്കുമാണ് മെഡൽ ലഭിച്ചത്.
അഗ്നിശമന വിഭാഗത്തിൽ വിശിഷ്ട സേവനത്തിന് കേരളത്തിൽ നിന്നും ഒരാൾക്കാണ് അവർഡ്് ലഭിച്ചത്. എഫ് വിജയകുമാർ ആണ് മെഡലിന് അർഹനായത്.
സ്ത്യുത്യർഹ സേവനത്തിന് രാജ്യത്താകെ 753 പേരാണ് അർഹരായത്. സ്ത്യുത്യർഹ സേവനത്തിന് 66 പുരസ്‌കാരങ്ങൾ പോലീസ് സേവനത്തിനും 32 പുരസ്‌കാരങ്ങൾ അഗ്നിശമന സേനയ്ക്കും 27 എണ്ണം സിവിൽ ഡിഫൻസ് – ഹോം ഗാർഡ് സർവീസിനും 27 എണ്ണം കറക്ഷണൽ സർവീസിനും ആണ് ലഭിച്ചത്.
Discussion about this post