ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഗൾഫ് ഓഫ് ഈഡനിൽ നിന്നും ലഭിച്ച അപായ സന്ദേശത്തെ തുടർന്ന് ഇന്ത്യയുടെ ഗൈഡഡ് മിസൈൽ വാഹക കപ്പലായ ഐ എൻ എസ് വിശാഖപട്ടണത്തെ അപകട മേഖലയിലേക്ക് അയച്ച് ഇന്ത്യൻ നേവി.
ബ്രിട്ടിഷ് ഉടമസ്ഥതയിലുള്ള എംവി മാർലിൻ ലുവാണ്ട എന്ന കപ്പലിൽ നിന്നാണ് ജനുവരി 26 നു അപായ സന്ദേശം ഇന്ത്യൻ നാവിക സേനയ്ക്ക് ലഭിച്ചത്. ബ്രിട്ടീഷ് എണ്ണക്കപ്പലായ മാർലിൻ ലുവാണ്ടയിൽ 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശി ജീവനക്കാരനുമാണുള്ളത്.
അഗ്നിശമന ഉപകരണങ്ങളുടെ സഹായത്തോടെ ആക്രമിക്കപ്പെട്ട കപ്പലിനെ പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ട് വരുന്ന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുകയാണ്. ചരക്കു കപ്പലിനെ സഹായിക്കാൻ ഗൈഡഡ് മിസൈൽ കാരിയർ ആയ ഐ എൻ എസ് വിക്രാന്തിനെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ നാവിക സേന സമൂഹ മാദ്ധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
ആക്രമണത്തിൻ്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തിട്ടുണ്ട്. ഗൾഫ് ഓഫ് ഏദനിൽ “ബ്രിട്ടീഷ് എണ്ണക്കപ്പൽ മാർലിൻ ലുവാണ്ട” യെ ലക്ഷ്യമാക്കി തങ്ങളുടെ നാവിക സേന ഒരു ഓപ്പറേഷൻ നടത്തിയതായി അവർ അവകാശപ്പെട്ടതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു
എംവി മാർലിൻ ലുവാണ്ടയിൽ ഹൂതികൾ നടത്തിയ ആക്രമണം അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്.
ജനുവരി 26 ന്, ഏകദേശം 7:45 ന്(യമൻ സമയം) ഇറാൻ്റെ പിന്തുണയുള്ള ഹൂതി ഭീകരർ യെമനിലെ ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് ഒരു ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിടുകയും മാർഷൽ ദ്വീപുകളുടെ പതാകയുള്ള എണ്ണക്കപ്പലായ എം/വി മാർലിൻ ലുവാണ്ടയെ തകർക്കുകയും ചെയ്തു. യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി
Discussion about this post