കാസർഗോഡ്: കേരളത്തിൽ ഗവർണർക്ക് പോലും സുരക്ഷയില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഒടുവിൽ കേരളത്തിലെ ഗവർണർക്ക് കേന്ദ്രസർക്കാർ സുരക്ഷ ഒരുക്കേണ്ടി വന്നിരിക്കുകയാണ്. ഗവർണർക്ക് പോലും സുരക്ഷ ഒരുക്കാൻ
കഴിയാത്തിടത്ത് എങ്ങിനെയാണ് സാധാരണക്കാരന് സുരക്ഷയുണ്ടാകുമെന്ന് അദ്ദേഹം ചോദിച്ചു. കാസർകോട് ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ കേരള പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്ര സംസ്ഥാനത്തെ 20 ലോക സഭാ മണ്ഡലങ്ങളിലും പര്യടനം നടന്നതും.
അഴിമതിയിൽ മുങ്ങിയ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെ തുറന്നു കാട്ടാനംകാട്ടാനും നരേന്ദ്രമോദി സർക്കാരിൻ്റെ
നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുവാനുമാണ് പദയാത്ര നടത്തുന്നത്. കേരള മുഖ്യമന്തിയുടെ ഓഫീസ് അഴിമതിയുടെ കൺട്രോൾ റും ആയി മാറിയിരിക്കുകയാണ്. മുഖ്യമന്തിയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി തന്നെ കള്ളക്കടത്ത് കേസിൽ ജയിലിൽ കിടന്നു . രാജ്യത്ത് കുട്ടികൾക്ക് നേരെ ഏറ്റവും അധികം ലൈംഗിക പീഡനം നടക്കുന്നത് കേരളത്തിലാണ്,. 3459 പോക്സോ കേസുകളാണ് കേരളത്തിൽ എടുത്തിരിക്കുന്നത്.
അതേ സമയം വികസിത ഭാരതം എന്നതാണ് മോദി സർക്കാരിൻ്റെ സങ്കല്പം. ദേശീയ പാതകളുടെ നിർമ്മാണത്തിൻ്റെ 100% നേട്ടവും മോദി സർക്കാരിൻ്റെതാണ്. കർഷകർ, യുവാക്കൾ, സ്ത്രീകൾ പാവപ്പെട്ടവർ എന്നിവർക്കായി മോദി സർക്കാർ ചെയ്യുന്ന കാര്യങ്ങൾ പ്രമോദ് സാവന്ത് എടുത്ത് പറഞ്ഞു.
Discussion about this post