പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി ജെഡിയു നേതാവ് നിതീഷ് കുമാർ. ഒമ്പതാം തവണയാണ് നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേകർ സത്യവാചകം ചൊല്ലികൊടുത്തു.
ബിജെപിയിൽ നിന്നുള്ള രണ്ട് ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സന്തോഷ് കുമാർ സുമൻ, ശ്രാവൺ കുമാർ തുടങ്ങി ആറ് മന്ത്രിമാരും രാജ്ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായി അധികാരമേറ്റു.
മഹാസഖ്യ സർക്കാർ പിരിച്ചുവിട്ടാണ് നിതീഷ് കുമാർ എൻഡിഎ മുന്നണിയിലേക്ക് തിരികെ എത്തിയത്. ബിജെപി അദ്ധ്യക്ഷൻ ജെ.പി.നദ്ദയടക്കമുള്ളവർ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യംവഹിക്കാൻ എത്തിയിരുന്നു. എൻഡിഎ സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ് കുമാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു.
Discussion about this post