ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾ മാലിദ്വീപിൽ തുടരുന്നതുമായി ബന്ധപ്പെട്ട രണ്ടുപേർക്കും പരസ്പരം അംഗീകരിക്കാം പറ്റുന്ന തീരുമാനത്തിലെത്തിയതായി ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു.
ഇന്ത്യൻ സൈനികർ മാലിദ്വീപിൽ നിൽക്കുന്നതുമായ ബന്ധപ്പെട്ട് മാലിദ്വീപ് സർക്കാരിനുള്ള ആശങ്കകൾ പരിഹരിക്കാൻ വേണ്ടി നടത്തിയ ഉന്നതതല കോർ ഗ്രൂപ്പിന്റെ രണ്ടാം യോഗത്തിനു ശേഷമാണ് വിമാനങ്ങൾ മാലിദ്വീപിൽ തുടരും എന്ന തീരുമാനത്തിൽ എത്തിയതെന്ന് ഇന്ത്യ അറിയിച്ചു. മാലിദ്വീപിലെ ജനങ്ങൾക്ക് മാനുഷികവും മെഡിക്കൽ ഒഴിപ്പിക്കൽ സേവനങ്ങളും നൽകുന്ന ഇന്ത്യൻ വ്യോമയാന പ്ലാറ്റ്‌ഫോമുകളുടെ തുടർച്ചയായ പ്രവർത്തനത്തിന് ഇരുവിഭാഗവും ചേർന്ന് തയ്യാറാക്കിയ “പരസ്പരം അംഗീകരിക്കുന്ന” പരിഹാരങ്ങൾ സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
നേരത്തെ ഇന്ത്യൻ വിമാനം ഉപയോഗിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മാലിദ്വീപിൽ അർബുദ ബാധിതനായ കുട്ടി മരണപ്പെട്ട സാഹചര്യം വരെ ഉണ്ടായിരിന്നു. അതിൽ നിന്നുമുള്ള വലിയ രീതിയിലുള്ള പിന്നോട്ട് പോക്ക് ആയാണ് ഇപ്പോൾ മാലിദ്വീപിന്റെ ഈ നിലപാട് വിലയിരുത്തപ്പെടുന്നത്.
മാർച്ച് 15-നകം മാലിദ്വീപിൽ നിന്ന് എല്ലാ സൈനിക ഉദ്യോഗസ്ഥരെയും ഇന്ത്യ പിൻവലിക്കണമെന്ന മുയിസുവിൻ്റെ ആവശ്യത്തിൽ ഒത്തുതീർപ്പാണ് പരിഹാരങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് മാലിദ്വീപ് നൽകിയ റിപ്പോർട്ട് വ്യക്തമാക്കി








