തജെറുസലേം: ഭീകര കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ അടിയറവ് പറഞ്ഞ് ഹമാസ്. ഭീകരകേന്ദ്രങ്ങൾ തകർക്കുന്നത് അവസാനിപ്പിക്കാൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ് ഹമാസിന്റെ നിലവിലെ ആവശ്യം. ഇസ്രായേൽ- ഹമാസ് പോരാട്ടം മാസങ്ങൾ പിന്നിട്ട പശ്ചാത്തലത്തിലാണ് അടിയറവ് പറയണം എന്ന ആവശ്യവുമായി ഹമാസ് രംഗത്ത് എത്തിയിരിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായി 135 ദിവസം നീണ്ടു നിൽക്കുന്ന വെടിനിർത്തലിനാണ് നിർദ്ദേശം. ഓരോ ഘട്ടവും 45 ദിവസം നീണ്ടു നിൽക്കും. ഇതിന് പുറമേ ബന്ദികളാക്കിയിട്ടുള്ള ഇസ്രായേലികളെ മോചിപ്പിക്കാമെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്. ഭീകരെ നൽകിയാൽ ബന്ദികളെ മോചിപ്പിക്കാമെന്നാണ് നിലപാട്.
ഗാസ മുനമ്പിൽ ഇസ്രായേൽ സൈനികരെ പൂർണമായും പിൻവലിക്കണമെന്ന ആവശ്യവും ഹമാസ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതിന് പുറമേ പോരാട്ടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും മൃതദേഹ ഭഗങ്ങളും കൈമാറണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
പോരാട്ടം നീണ്ടു പോകുന്ന സാഹചര്യത്തിൽ വെടിനിർത്തൽ വേണമെന്ന് ഇസ്രായേൽ അധികൃതരും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിന്റെ നിർദ്ദേശം. 35 ദിവസങ്ങൾക്കുള്ളിൽ ബന്ദികളെ കൈമാറുന്നതിനുള്ള ധാരണ ഉണ്ടാക്കാനും ഇസ്രായേൽ ആലോചിച്ചിരുന്നു. നിലവിൽ 35 ഇസ്രായേലി പൗരന്മാരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്.
Discussion about this post