തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന കൗൺസിൽ അംഗവും ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ ഭാര്യയുമായ ആർ ലതാദേവി.മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്ന് ലതാദേവി പരിഹസിച്ചു ആഡംബരത്തിനും ധൂർത്തിനും കുറവില്ലെന്നും വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടു കേൾക്കാനും കോടികൾ ചിലവിടുന്നെന്ന് വി.പി. ഉണ്ണികൃഷ്ണൻ വിമർശിച്ചു. ഭക്ഷ്യ, മൃഗസംരക്ഷണ വകുപ്പുകളോട് ബജറ്റിൽ കടുത്ത അവഗണന ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം ഉയർന്നത്.
സിപിഐ വകുപ്പുകളോട് ഭിന്ന നയം എന്നതായിരുന്നു പ്രധാന വിമർശനം. സപ്ലൈകോയെ ബജറ്റ് തീർത്തും അവഗണിച്ചു. മുന്നണിയെ വീണ്ടും അധികാരത്തിൽ വരാൻ സഹായിച്ച സപ്ലൈക്കോയെ സർക്കാർ മറന്നു. ആലോചനയില്ലാതെ തയ്യാറാക്കിയ ബജറ്റാണിത്. മുൻപൊക്കെ കൂടിയലോചന നടന്നിരുന്നു ഇപ്പോഴതില്ലെന്നും വിമർശനുണ്ടായി.
വിമർശനം കടുത്തതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ടു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നും പുറത്ത് പോകരുതെന്ന് ബിനോയ് വിശ്വം മുന്നറിയിപ്പു നൽകി. പറയേണ്ട വേദികളിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അനാവശ്യ ചർച്ചയിലേക്ക് പോകരുതെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
Discussion about this post