ചെന്നൈ: തമിഴ്‌നാട്ടിൽ എൻഐഎയുടെ വ്യാപക റെയ്ഡ്. കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. 8 ജില്ലകളിലെ 27 സ്ഥലങ്ങളിലാണ് ഒറ്റ ദിവസം റെയ്ഡ് നടത്തിയത്. ശനിയാഴ്ച പുലർച്ചെ 4 മണി മുതലാണ് പരിശോധന തുടങ്ങിയത്. ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, തിരുനെൽവേലി, കോയമ്പത്തൂർ ജില്ലകളിലും ഐസിസുമായോ അവരുടെ അനുഭാവികളുമായോ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡ് നടക്കുന്നുണ്ടെന്ന് എൻഐഎ വ്യക്തമാക്കി.
സിറിയൻ ഭീകര സംഘടനയായ ഐസിസ് നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2022 ഒക്ടോബറിൽ ഐഇഡി ഘടിപ്പിച്ച വാഹനം ചാവേർ ഉൾപ്പെട പൊട്ടിത്തെറിക്കുകയായിരുന്നു.കോട്ട ഈശ്വരൻ ക്ഷേത്രത്തിനു മുന്നിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തതിട്ടുള്ളത്.
Discussion about this post