Saturday, July 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article History

ഇവിടെ ദളിതൻ പൂജാരിയായത് വലിയ വിപ്ളവമാണ് പോലും

by Brave India Desk
Dec 22, 2017, 06:30 pm IST
in History
Share on FacebookTweetWhatsAppTelegram

കേരളത്തിൽ എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം സാദ്ധ്യമാക്കാൻ പ്രക്ഷോഭം നടക്കുന്ന കാലത്ത് അങ്ങ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 1929 മാർച്ച് 10 ന് ഒരു ക്ഷേത്രത്തിന് തറക്കല്ലിട്ടിരുന്നു . അഞ്ചാം ശങ്കരാചാര്യമഠമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാർവിർപീഠത്തിലെ ശങ്കരാചാര്യർ കുർതകോടി ആയിരുന്നു ശിലാസ്ഥാപനം നടത്തിയത്.

കൃപാണും കുണ്ഡലിനിയും അങ്കിതമായ ഭഗവപതാകകൾ കൊണ്ടലങ്കരിച്ച് അന്ന് രത്നഗിരി സൗന്ദര്യവതിയായിരുന്നു . ആബാലവൃദ്ധം ജനങ്ങൾ ചടങ്ങിനെ ആഘോഷമാക്കിയപ്പോൾ അധകൃതരെന്ന് കരുതപ്പെട്ട് അകറ്റി നിർത്തിയിരുന്ന വാത്മീകി സമൂഹത്തിലെ ശിവു ചവാനായിരുന്നു സ്വാഗത ഗാനം ആലപിച്ചത് .

Stories you may like

ടാറ്റയേക്കാൾ കൂടുതൽ ഓഹരി തമിഴ്‌നാട് സർക്കാരിനോ? നിങ്ങൾ ധരിക്കുന്ന ഓരോ ടൈറ്റൻ വാച്ചും തമിഴകത്തിന്റെ ഖജനാവ് നിറയ്ക്കുന്ന കഥ!

സോമനാഥന്റെ ഇതിഹാസം നാശത്തിന്റെ കഥയല്ല, ഭാരതമാതാവിന്റെ ദശലക്ഷക്കണക്കിന് മക്കളുടെ ആത്മാഭിമാനത്തിന്റെ ഇതിഹാസം; പ്രധാനമന്ത്രി എഴുതുന്നു

അന്ന് ജനക്കൂട്ടത്തെ സാക്ഷിനിർത്തി കൃശഗാത്രനായ ഒരു പൂനെക്കാരൻ ഇങ്ങനെ പറഞ്ഞു.

കാശിയിലും പുരിയിലും ദ്വാരകയിലും രാമേശ്വരത്തും അങ്ങനെ ഭാരതത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ജാതി വർണ ഭേദമെന്യേ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്നതാണ് എന്റെ ആവശ്യം . സാമൂഹികമായ അങ്ങനെയൊരു വിപ്ളവം ഉണ്ടാകുന്നത് വരെ അതിനു മുന്നോടിയായി ഇവിടെ എല്ലാവർക്കും കയറാനും എല്ലാവർക്കും പൂജ ചെയ്യാനുമുള്ള ക്ഷേത്രം നമുക്ക് നിർമ്മിക്കണം.

ഇതിൽ ശ്രീകോവിലിൽ ഭഗവാൻ വിഷ്ണുവിന്റെയും ലക്ഷ്മിയുടേയും വിഗ്രഹങ്ങളുണ്ടാവും . ശരീര ശുദ്ധിയുള്ള ഏതൊരു ഹിന്ദുവിനും ഇതിനുള്ളിൽ കടന്ന് പൂജ ചെയ്യാനും പ്രാർത്ഥിക്കാനും കഴിയും . എല്ലാ ഹിന്ദുക്കൾക്കും ഈ ക്ഷേത്രത്തിൽ തുല്യ അധികാരമായിരിക്കും . ഇതിന്റെ പേര് പതിതപാവന മന്ദിർ എന്നായിരിക്കും.

രണ്ട് വർഷം കൊണ്ട് ക്ഷേത്രം പൂർത്തിയായി . ഭാഗോജി സേത്ത് കീർ എന്നയാളാണ് ക്ഷേത്രത്തിന്റെ നിർമാണ ചിലവുകൾ ഏറ്റെടുത്ത് നടത്തിയത് .ഒരു ലക്ഷം രൂപ ചെലവായി. ഒടുവിൽ ആ സുദിനം വന്നണഞ്ഞു. പൂജയ്ക്ക് അധികാരമില്ലാത്ത ഭണ്ഡാരി സമുദായത്തിൽ പെട്ട ഭാഗോജിയെക്കൊണ്ട് തന്നെ ആദ്യ പൂജ ചെയ്യിക്കണമെന്നായിരുന്നു തീരുമാനം .

ക്ഷേത്രത്തിനു മുൻ കയ്യെടുത്ത ആ പൂനെ സ്വദേശി അതിനു വേണ്ടി രണ്ടു ദിവസം തന്നെ കാശിയിൽ നിന്ന് വന്ന ബ്രാഹ്മണരോട് സംവാദം നടത്തി . പക്ഷേ ഭാഗോജിയെക്കൊണ്ട് പൂജ ചെയ്യിക്കാൻ അവർ ഒരുക്കമായിരുന്നില്ല .

ഇത് കണ്ട് നിരാശനായ ഭാഗോജി ഉദ്യമത്തിൽ നിന്ന് പിന്തിരിയാൻ തീരുമാനിച്ചു. എന്നാൽ പൂനെക്കാരനുണ്ടോ വിടുന്നു . എന്തിനാണോ നാമിതിന് തീരുമാനിച്ചത് . അത് സാദ്ധ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഈ ക്ഷേത്രത്തിന്റെ ആവശ്യമെന്ത് . മറ്റ് ക്ഷേത്രങ്ങൾ തന്നെ മതിയല്ലോ . ഇവർ സമ്മതിച്ചില്ലെങ്കിൽ സമ്മതിക്കുന്നവരെ കൊണ്ട് നമുക്ക് ചെയ്യാം . തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല . അദ്ദേഹം അസന്നിഗ്ദ്ധമായി വ്യക്തമാക്കി.

ഒടുവിൽ അദ്ദേഹം തന്നെ ജയിച്ചു ..

1931 ഫെബ്രുവരി 22 ന് പതിതപാവനമന്ദിറിൽ പ്രതിഷ്ഠ നടന്നു. ഗണേശശാസ്ത്രി മോദകിന്റെ നേതൃത്വത്തിൽ ബ്രാഹ്മണർ നേതൃത്വം നൽകിയ ചടങ്ങിൽ ശങ്കരാചാര്യ കുത്രകോടി പ്രതിഷ്ഠ നടത്തി. ഭാഗോജി തന്നെ പൂജ ചെയ്തു .ചാമർ , മഹർ , വാത്മീകി തുടങ്ങിയ ഹിന്ദു സമൂഹങ്ങളിലെ അധകൃതരെന്ന് ചാപ്പ കുത്തി മാറ്റിനിർത്തിയിരുന്ന എല്ലാ ജാതികളുടേയും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ചാമർ നേതാവ് രാജ്ഭോജ് , മഹർ നേതാവ് സുബേദാർ ഗാഡ്ഗെ തുടങ്ങിയവർ നേതൃത്വം നൽകി

ചടങ്ങിനു ശേഷം ഭഗവ പതാകകളുമായി വലിയ ഘോഷയാത്ര തന്നെ നടന്നു . ഹിന്ദു ധർമ്മം ജയിക്കട്ടെയെന്ന് ഉച്ചൈസ്തരം ഉദ്ഘോഷിച്ച് എല്ലാ ഹിന്ദുക്കളും ഘോഷയാത്രയിൽ പങ്കെടുത്തു . അങ്ങനെ ഇന്ത്യയുടെ ചരിത്രത്തിലെ വലിയൊരു വിപ്ളവം രത്നഗിരിയിൽ തുടക്കമിട്ടു.

പതിതപാവന ക്ഷേത്രത്തിന് കാരണഭൂതനായ ആ പൂനെക്കാരനെ നിങ്ങൾ ഇതിനോടകം ഊഹിച്ചിട്ടുണ്ടാകും ..

ശരിയാണ് . വിനായക് ദാമോദർ സവർക്കർ

വൈക്കം മഹാദേവ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള പൊതുവഴിയിൽ കൂടി എല്ലാ ഹിന്ദുക്കൾക്കും നടക്കാനുള്ള അവകാശത്തിനു വേണ്ടി ( ഓർക്കുക ക്ഷേത്രത്തിൽ കയറാനല്ല , പൊതു വഴിയിലൂടെ നടക്കാൻ ) യുള്ള പൂർണമായും വിജയിക്കാത്ത പ്രക്ഷോഭം കഴിഞ്ഞിട്ട് അപ്പോൾ ഏഴുവർഷമായിരുന്നു.

ഗുരുവായൂർ സത്യാഗ്രഹം തുടങ്ങുന്നത് പിന്നെയും എട്ടുമാസം കഴിഞ്ഞ് നവംബറിൽ . ക്ഷേത്ര പ്രവേശന വിളംബരം നടക്കുന്നത് പിന്നെയും അഞ്ചുവർഷം കഴിഞ്ഞ് 1936 ൽ

ദളിതന് ക്ഷേത്രത്തിൽ കയറാൻ പോലും അവകാശമില്ലാതിരുന്ന അക്കാലത്ത് ക്ഷേത്രത്തിൽ കയറുക മാത്രമല്ല പൂജയും ചെയ്യാമെന്ന് പ്രഖ്യാപിച്ച് അതിന് ക്ഷേത്രവും പണിഞ്ഞ 1931 നു ശേഷം ഇപ്പോൾ എട്ടു പതിറ്റാണ്ടുകൾ കടന്നു പോയിരിക്കുകയാണ് .

ഇന്നും നമുക്ക് ഇവിടെ ദളിതൻ പൂജാരിയായത് വലിയ വിപ്ളവമാണ് പോലും . സത്യത്തിൽ ഞാനും നിങ്ങളുമടങ്ങുന്ന കേരളീയർ അപമാനം കൊണ്ട് തലകുനിക്കുകയാണ് വേണ്ടത് . ഇതുവരെ ഇത് നടക്കാഞ്ഞതിൽ … !

Tags: സവർക്കർഹിന്ദുത്വംvayujith
ShareTweetSendShare

Latest stories from this section

മാപ്പിള ലഹള – മലബാർ കലാപം – ഹിന്ദുക്കൾക്കെതിരെയുള്ള വർഗീയ കലാപമായി മാറിയതിന്റെ തെളിവുകൾ – ഡോക്യുമെന്റുകൾ – പുസ്തകങ്ങളിലെ പ്രസക്ത ഭാഗങ്ങൾ

വാരിയൻ കുന്നൻ പച്ചയായ മതഭ്രാന്തനാണ് ! കോശീ നിനക്ക് ചരിത്രമറിയില്ല

ധിക്കാരത്തിൻ ധവള ഗളങ്ങൾ വെട്ടിയ തലക്കുളത്ത് വേലുത്തമ്പി

ഹോ എന്തൊരു മനുഷ്യൻ !

Discussion about this post

Latest News

മധ്യപ്രദേശിൽ നിയമപരമായി ജീവിക്കാനുള്ള അവകാശം വേണമെങ്കിൽ ഒരു വിവാഹം മാത്രം കഴിക്കുക ; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല  അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന്  യാത്രാനുമതിയില്ലെന്ന് കേന്ദ്രം

‘മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്, ടാറ്റയുടെ ചരിത്രത്തിലാദ്യം’;വിഡി സതീശനെതിരെ കടുത്ത പരിഹാസവുമായി പി. രാജീവ്!

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

തീവ്രവാദികളെ സൃഷ്ടിക്കാൻ ഓൺലൈൻ ഗെയിമുകൾ ; പാകിസ്താൻ ഭീകരസംഘം മുംബൈ കേന്ദ്രീകരിച്ച് നടത്തിയ പദ്ധതി തകർത്ത് മഹാരാഷ്ട്ര എടിഎസ്

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!

ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies